ന്യൂയോര്‍ക്ക്.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നരേന്ദ്ര കീടങ്ങു എന്ന പരാമർശത്തെ തള്ളി ഡോക്ടർ ശശിതരൂർ എംപി . ഇന്ത്യ – പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശി തരൂർ.
ജനാധിപത്യത്തിൽ വിമർശനങ്ങളും അഭിപ്രായപ്രകടനങ്ങളും സാധാരണം. അമേരിക്കയിൽ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള പ്രതിനിധി സംഘത്തിൻ്റെ സന്ദർശനത്തിനിടെയാണ് തരൂരിന്റെ പ്രതികരണം.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇടപെട്ടു എന്നായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം.
നരേന്ദ്ര കീഴടങ്ങു എന്ന ട്രംപിന്റെ ഉപദേശത്തെ തുടർന്നാണ് വെടിനിർത്തലിന് പ്രധാനമന്ത്രി തയ്യാറായത് എന്ന രാഹുൽ ഗാന്ധിയുടെ
പരാമർശത്തിലാണ് ശശി തരൂരിന്റെ
പ്രതികരണം. അമേരിക്കൻ പ്രസിഡണ്ടിനോട് ബഹുമാനം മാത്രമേയുള്ളൂ. . എന്നാൽ ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാനോ ഇടപെടാനോ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂർ ആവർത്തിച്ചു. ഭീകരതയുടെ ഭാഷയിൽ പാക്കിസ്ഥാൻ സംസാരിച്ചാൽ സൈന്യത്തിന്റെ ഭാഷയിൽ അതിന് മറുപടി നൽകുമെന്നും ശശി തരൂർ.
ജനാധിപത്യത്തിൽ വിമർശനങ്ങളും അഭിപ്രായപ്രകടനങ്ങളും സാധാരണമാണ് ഞങ്ങൾ രാഷ്ട്രീയ ദൗത്യത്തിലല്ല
രാജ്യത്തിൻ്റെ പ്രതിനിധികളായാണ് ഇവിടെ എത്തിയിരിക്കുന്നത് എന്നും തരൂർ വ്യക്തമാക്കി. ‘ഓപ്പറേഷൻ സിന്ദൂർ’ മനോഹരമായി തിരഞ്ഞെടുത്ത പേരാണെന്നും
26 ഇന്ത്യൻ സ്ത്രീകളുടെ നെറ്റിയിൽ നിന്ന് സിന്ദൂരം തുടച്ചു മാറ്റിയ ഭീകരർക്ക് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നൽകിയെന്നും ശശി തരൂർ വ്യക്തമാക്കി.