യൂട്യൂബര്‍ ശര്‍മിഷ്ഠ പനോലിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

225
Advertisement

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക ഭീകരവാദത്തെ എതിര്‍ത്തതിന് അറസ്റ്റിലായ യൂട്യൂബര്‍ ശര്‍മിഷ്ഠ പനോലിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കൊല്‍ക്കത്ത ഹൈക്കോടതി. എന്നാല്‍ ശര്‍മിഷ്ഠയെ ഭീകരവാദിയെ പോലെയാണ് ബംഗാള്‍ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും വീഡിയോയുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്നും ശര്‍മിഷ്ഠ പനോളിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് കേസ് ഡയറി അവധിക്കാല ബെഞ്ചിന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്നും സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി അക്രമം നടത്തുന്നവരാണ് ഇസ്ലാമിക ഭീകരര്‍ തുടങ്ങിയ പ്രതികരണങ്ങളാണ് ശര്‍മിഷ്ഠ പനോലി നടത്തിയത്. വീഡിയോ വിവാദമായതോടെ പിന്നീട് നീക്കംചെയ്യുകയും ശര്‍മിഷ്ഠ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബംഗാള്‍ പോലീസ് ഗുരുഗ്രമില്‍ നിന്ന് ശര്‍മിഷ്ഠയെ അറസ്റ്റ് ചെയ്തിരുന്നു.
ശര്‍മിഷ്ഠ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നും, മത വികാരം വൃണപ്പെടുത്തിയെന്നും ബംഗാള്‍ പോലീസ് എഫ്‌ഐ ആറില്‍ ആരോപിക്കുന്നു. അതേസമയം ശര്‍മിഷ്ഠയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. ശര്‍മിഷ്ഠയെ മോചിപ്പിക്കണമെന്നും ഇസ്ലാമിക ഭീകരവാദത്തെ എതിര്‍ക്കണമെന്നും കങ്കണ റണൗത്ത് ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement