2,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചു

917
Advertisement

ന്യൂഡെല്‍ഹി.ഓപ്പറേഷൻ സിന്ദൂറിനു ശേഷം, 2,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചതായി റിപ്പോർട്ട്. 2000 ത്തോളം പേർ സ്വമേധയ മടങ്ങി പോകാൻ തയ്യാറായതായും റിപ്പോർട്ട്.

ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ അതിർത്തി വഴിയാണ് മടക്കി അയച്ചത്.ഗുജറാത്ത്, ഡൽഹി, ഹരിയാന,അസം, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധന കളിൽ ആണ് ഇവരെ കണ്ടെത്തിയത്.

അനധികൃത ബംഗ്ലാ ദേശി കുടിയേറ്റ ക്കാർക്കെതിരെ കർശന നടപടി തുടരാൻ കേന്ദ്ര സർക്കാർ പിടികൂടുന്നവരെ വ്യോമ സേന വിമാനങ്ങളിൽ അതിർത്തി യിൽ എത്തിച്ചു BSF ന് കൈമാറും. ഭക്ഷണവും ബംഗ്ലാദേശി കറൻസി യും നൽകി മടക്കി അയക്കാൻ ആണ് പദ്ധതി.

മടക്കി അയക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് ഇമിഗ്രേഷൻ ഡാറ്റയുമായി ബന്ധിപ്പിക്കാൻ ശ്രമം.

Advertisement