ഉത്തർപ്രദേശ്: ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു.
വെർച്വല്‍ ആയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പ്രതിവർഷം 80 മുതല്‍ 100 വരെ മിസൈലുകള്‍ നിർമ്മിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മാണ യുണീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
300 കോടി രൂപ ചെലവില്‍ നിർമ്മിച്ച ഈ ഉല്‍പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റർ വരെ ദൂരപരിധിയും മാക് 2.8 പരമാവധി വേഗതയുമുള്ള ബ്രഹ്മോസ് മിസൈലുകള്‍ നിർമ്മിക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത ഈ മിസൈല്‍ കരയില്‍ നിന്നോ കടലില്‍ നിന്നോ വായുവില്‍ നിന്നോ വിക്ഷേപിക്കാൻ കഴിയും. കൂടാതെ “ഫയർ ആൻഡ് ഫോർഗെറ്റ്” ഗൈഡൻസ് സിസ്റ്റം പിന്തുടരുന്നു.
ഇന്ത്യൻ തിരിച്ചടിയില്‍ പാക് വ്യോമതാവളം തകർന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പാക് മാധ്യമം
ഓരോ വർഷവും 100 മുതല്‍ 150 വരെ പുതുതലമുറ ബ്രഹ്മോസ് മിസൈലുകള്‍ നിർമ്മിക്കും. അടുത്ത തലമുറ മിസൈലുകള്‍ ഒരു വർഷത്തിനുള്ളില്‍ തയ്യാറായി വിതരണം ചെയ്യും. ഇതുവരെ സുഖോയ് പോലുള്ള യുദ്ധവിമാനങ്ങള്‍ക്ക് ഒരു ബ്രഹ്മോസ് മിസൈല്‍ മാത്രമേ വഹിക്കാൻ കഴിയൂ. എന്നാല്‍ ഇനി മുതല്‍ അവയ്ക്ക് മൂന്ന് അടുത്ത തലമുറ ബ്രഹ്മോസ് മിസൈലുകള്‍ വരെ വഹിക്കാൻ കഴിയും. 2,900 കിലോഗ്രാം ഭാരമുള്ള നിലവിലെ ബ്രഹ്മോസ് മിസൈലുമായി താരതമ്യപ്പെടുത്തുമ്ബോള്‍, അടുത്ത തലമുറ ബ്രഹ്മോസ് മിസൈലിന് 300 കിലോമീറ്ററിലധികം പ്രഹരപരിധിയും 1,290 കിലോഗ്രാം ഭാരവുമുണ്ടാകും.
2018 ലെ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രതിരോധ വ്യാവസായിക ഇടനാഴി സംരംഭത്തിന്റെ ഭാഗമായാണ് ഉല്‍പാദന യൂണിറ്റ് പ്രഖ്യാപിച്ചത്. 2021ലാണ് നിർമാണ യുണീറ്റിന് തറക്കല്ലിട്ടത്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് മിസൈലുകള്‍.