പാക്കിസ്താനുനേരെ ആക്രമണം കടുപ്പിച്ച് ഇന്ത്യ,ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു

305
Advertisement

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ ജമ്മു, അഖ്‌നൂര്‍ മേഖലകളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ അയച്ച യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും 8 മിസൈലുകളും തകര്‍ത്ത് ഇന്ത്യ. ആക്രമണ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്ത് ബ്ലാക്ക്ഔട്ട് പ്രഖ്യാപിക്കുകയും ലൈറ്റുകള്‍ പൂര്‍ണമായി അണയ്ക്കുകയും ചെയ്തു. തകര്‍ന്ന ഡ്രോണുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കശ്മീരില്‍ ഉയര്‍ന്ന ജാഗ്രത തുടരുകയാണ്.

ഇന്ത്യയുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വിദേശകാര്യ വകുപ്പ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നല്‍കുക മാത്രമാണ് ചെയ്തത്. പാക് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാകിസ്ഥാന് തക്ക മറുപടി നല്‍കിയെന്നും പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തെന്നും വിദേശകാര്യമന്ത്രാലം അറിയിച്ചു പാക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു. പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു. എന്നാല്‍ ഇന്ത്യ പാക് സൈനിക കേന്ദ്രങ്ങള്‍ ഉന്നം വെച്ചില്ല. ഇന്ത്യ തകര്‍ത്തത് ഭീകരരുടെ കേന്ദ്രങ്ങള്‍ മാത്രമെന്നും വിക്രം മിശ്രി വ്യക്തമാക്കി.

പാകിസ്ഥാന് എതിരെ ഇന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നും ശക്തമായ തിരിച്ചടിയുണ്ടായി. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള പാകിസ്ഥാന്റെ സൈനിക നീക്കം ഇന്ത്യ ചെറുത്തു. 15 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഡ്രോണുകളും മിസൈലുകളുമാണ് ഇന്ത്യ നിര്‍വീര്യമാക്കിയത്. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണശ്രമം ചെറുത്തത്.

Advertisement