ന്യൂ ഡെൽഹി : പാകിസ്താൻ സൈന്യം പൂഞ്ചില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 13 സാധാരണക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 59 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയും നാലിടങ്ങളില്‍ പാകിസ്താൻ ഷെല്ലാക്രമണം നടത്തി.
ഓപ്പറേഷൻ സിന്ദൂറിലൂടെ കനത്ത പ്രഹരം ഏറ്റതിന് പിന്നാലെ ഇന്ത്യൻ അതിർത്തികളിലേക്ക് ആരംഭിച്ച ഷെല്ലാക്രമണം തുടരുകയാണ് പാകിസ്താൻ. കുപ്വാര, ബാരമുള്ള, ഉറി, അഖ്നൂർ എന്നിവിടങ്ങളില്‍ ഇന്നലെ രാത്രിയും ഗ്രാമീണരുടെ വീടിനും നേരെ പാക് ഷെല്ലാക്രമണം നടത്തി. അർദ്ധരാത്രിക്ക് ശേഷം ഉണ്ടായ മാരക ഷെല്ലാക്രമണത്തില്‍, നിരവധി വീടുകള്‍ പൂർണ്ണമായും തകർന്നു.
ആക്രമണം തുടരുന്നതിനാല്‍ അതിർത്തി ഗ്രാമങ്ങള്‍ ഭൂരിഭാഗവും ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ചു പോയി കഴിഞ്ഞു.ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സൈന്യം മാറ്റിപാർപ്പിച്ചിരിക്കുകയാണ്.