ബെംഗ്ലൂരൂ: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ ബെംഗ്ലൂരുവിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഓം പ്രകാശിനെ കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെ കൊലപാതകത്തില്‍ പ്രതി ചേർക്കുമെന്ന് സൂചനയുണ്ട്.
അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പല്ലവിയെയും മകളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂന്ന് നില വീട്ടില്‍ കണ്ടെത്തിയ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഭാര്യയാണ് വിവരം പൊലീസിനെ അറിയിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് മുൻ ഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.
കർണാടക കേഡറിലെ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ്. 2015 മുതല്‍ വിരമിക്കുന്ന 2017 വരെ അദ്ദേഹം കർണാടക പൊലീസില്‍ ഡിജിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാർ ചംപാരൻ സ്വദേശിയായ അദ്ദേഹം
ജിയോളജിയില്‍ എംഎസ്‌എസി പൂർത്തിയാക്കിയിട്ടുണ്ട്.