പട്ന.ബീഹാറിൽ മഴക്കെടുതി.24 മണിക്കൂറിനിടെ മരിച്ചത് 42 പേർ.28 പേർ മരിച്ചത് ഇടി മിന്നലേറ്റ്.നളന്ദ, ജെഹാനാബാദ്, മുസാഫർപൂർ, അരാരിയ, ബെഗുസാരായ് ജില്ലകളിൽ മഴക്കെടുതി രൂക്ഷം.നളന്ദയിൽ മാത്രം 18 പേർ മരിച്ചു.
ബിഹാർ ഷരീഫിൽ ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് പേർ മരിച്ചു.അഞ്ച് പേർക്ക് പരിക്കേറ്റു.മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.