ബംഗളുരു. സ്വർണക്കടത്ത് കേസിൽ കർണാടകയിലെ ഡിജിപി റാങ്ക് ഉദ്യോഗസ്ഥനും നടി രന്യാ റാവുവിന്ർറെ രണ്ടാനച്ഛനുമായ രാമചന്ദ്ര റാവുവിന് കുരുക്ക് മുറുകുന്നു. രന്യയെ പരിശോധനകളില്ലാതെ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിക്കാൻ രാമചന്ദ്ര റാവു നിർദ്ദേശിച്ചെന്ന് പ്രോട്ടോകോൾ ഓഫീസർ മൊഴി നൽകി. അതേസമയം ദുബായിൽ നിന്ന് സ്വർണം നൽകിയ ആളെക്കുറിച്ച് രന്യ ഡിആർഐയ്ക്ക് സൂചന നൽകി
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന പദവി താൻ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും വിവാഹ ശേഷം രന്യ കാര്യമായ ബന്ധം സൂക്ഷിക്കുന്നില്ലെന്നുമായിരുന്നു രാമചന്ദ്രറാവു പറഞ്ഞ് കൊണ്ടിരുന്നത്. മകളുടെ ഇടപാടുകളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന ഈ വാദമാണ് പൊളിയുന്നത്. ബംഗളൂരു വിമാനത്താവളത്തിലെ ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോവാനൊരുങ്ങുമ്പോഴാണ് ഡിആർഐ നടി രന്യ റാവുവിനെ പിടികൂടുന്നത്. ഈ സമയം സഹായത്തിന് ഒപ്പമുണ്ടായിരുന്ന ബസവ രാജു എന്ന ഉദ്യോഗസ്ഥനാണ് രാമചന്ദ്ര റാവുവിനെ കുരുക്കിലാക്കിയത്. തനിക്ക് കള്ളക്കടത്തിനെക്കുറിച്ച് അറിയില്ല. രന്യയെ സഹായിക്കാൻ രാമചന്ദ്ര റാവു ആണ് നിർദ്ദേശം നൽകിയതന്നും ഇയാൾ ഡിആർഐയ്ക്ക് മൊഴി നൽകി. വിമാനത്താവളത്തിന് പുറത്തും പൊലീസ് സഹായം രന്യയ്ക്ക് കിട്ടിയെന്നാണ് ഡിആർഐയുടെ അന്വേഷണത്തിൽ തെളിയുന്നത്. രാമചന്ദ്ര റാവുവിനെതിരെ ആഡീഷണൽ ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണവും തുടരുന്നുണ്ട്. അതേസമയം ചോദ്യങ്ങളോടൊന്നും സഹകരിക്കാതെ നിന്നിരുന്ന നടി ഒടുവിൽ സ്വർണം നൽകിയ ആളെക്കുറിച്ച് സൂചന നൽകി. ദുബായ് വിമാനത്താവളത്തിൽ ഒരാൾ സ്വർണമെത്തിക്കുമെന്ന് മാഫിയാ സംഘം ഇൻർനെറ്റ് കോൾ വഴിയാണ് നിർദ്ദേശം നൽകിയത്. ആറടി ഉയരമുള്ള ഇരുനിറമുള്ള ആളാണ് സ്വർണം കൈമാറിയത്. അമേരിക്കൻ ആഫ്രിക്കൻ ആക്സൻറിൽ ആണ് ഇയാൾ സംസാരിക്കുന്നത്. എന്നാൽ താൻ മുൻപൊങ്ങും ഇത് ചെയ്ട്ടില്ലെന്നും ആദ്യവട്ടം തന്നെ പിടിയിലായെന്നും രന്യ ആവർത്തിക്കുന്നു. എന്നാൽ ഒരു വർഷത്തിനിടെ 15 തവണയാണ് രന്യ ദുബായ് യാത്ര നടത്തിയിരിക്കുന്നത്.