ത്രിപുരയില്‍ 47 വിദ്യാര്‍ഥികള്‍ എച്ച്ഐവി ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്

788
Advertisement

ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ 828 പേരില്‍ എച്ച്ഐവി വൈറസ് ബാധിച്ചതായും ഇതിനകം 47 വിദ്യാര്‍ഥികള്‍ മരിച്ചതായുമാണ് കണക്ക്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം.
220 സ്‌കൂളുകള്‍, 24 കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോഗബാധിച്ചരില്‍ അധികവും.
ദിനംപ്രതി അഞ്ചുമുതല്‍ ഏഴുവരെ എച്ച്‌ഐവി കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തേക്കുറിച്ച് വീട്ടുകാര്‍ ബോധവാന്മാരാകണമെന്നും പ്രതിരോധനടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറയുന്നു.

Advertisement