നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ മിനിമം താങ് വില വർദ്ധിപ്പിച്ചു

143
Advertisement

ന്യൂഡെല്‍ഹി. നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ മിനിമം താങ് വില വർദ്ധിപ്പിച്ചു.ഇന്ന് ചേർന്ന കേന്ദ്ര മന്ത്രി സഭ യോഗത്തിൽ ആണ് തീരുമാനം.മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന സമ്പൂർണ വർധനയാണ് ഉണ്ടായതെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്.രാജ്യത്തെ ആദ്യ ഓഫ്‌ഷോർ കാറ്റാടി ഊർജ്ജ പദ്ധതിക്കും മഹാരാഷ്ട്രയിൽ ഗ്രീൻഫീൽഡ് ഡീപ് ഡ്രാഫ്റ്റ് തുറമുഖ പദ്ധതിക്കും മന്ത്രി സഭയുടെ അംഗീകാരം.

2024-25 ഖാരിഫ് വിള സീസണിൽ, നെല്ലി ന്റെ എംഎസ്പി ക്വിൻ്റലിന് 117 രൂപ വർധിപ്പിച്ചു. 2,300 രൂപയാണ്‌ പുതിയ മിനിമം താങ് വില.

റാഗി, ബജ്‌റ, ജോവർ, ചോളം, പരുത്തി എന്നിവയുൾപ്പെടെ 14 ഖാരിഫ് സീസണിലെ വിളകൾക്ക് മിനിമം താങ്ങുവില വർധിപ്പിച്ചു.

ഉൽപ്പാദനച്ചെലവിൻ്റെ 1.5 ഇരട്ടി വരുന്നതാണ് MSP യെന്നും,മുൻ സീസണിനേക്കാൾ 35,000 കോടി രൂപ വർദ്ധനവ് ഉണ്ടായെന്നും കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

തമിഴ് നാട്ടിലും ഗുജറാത്തിലും രാജ്യത്തെ ആദ്യ ഓഫ്‌ഷോർ കാറ്റാടി ഊർജ്ജ പദ്ധതിക്ക് മന്ത്രി സഭ അംഗീകാരം നൽകി.500 മെഗാവാട്ട് വീതമുള്ളതാണ് പദ്ധതികൾ. മഹാരാഷ്ട്രയിൽ വധവൻ ഗ്രീൻഫീൽഡ് ഡീപ് ഡ്രാഫ്റ്റ് മേജർ പോർട്ട് പദ്ധതിയും മന്ത്രിസഭ അംഗീകരിച്ചു.

ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റിയും മഹാരാഷ്ട്ര മാരിടൈം ബോർഡും സംയുക്തമായാണ് പദ്ധതി.

വാരണാസി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും റൺവേ വിപുലീകരണവും ഉൾപ്പെടെ2,869.65 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രം അംഗീകാരം നൽകി.

Advertisement