കന്യാകുമാരിയിലെ മുങ്ങിമരണം:അഞ്ച് യുവഡോക്ടർമാർപ്രവേശനം നിരോധിച്ച സ്വകാര്യ ബീച്ചില്‍ എത്തിയത് മറ്റൊരു വഴിയിലൂടെ

1862
Advertisement

കന്യാകുമാരി: സ്വകാര്യ ബീച്ചിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവഡോക്ടർമാർ കടലിൽ മുങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കള്ളക്കടൽ കാരണം ജില്ലാ ഭരണകൂടം പ്രവേശനം നിരോധിച്ചിരുന്ന ബീച്ചിലേക്ക് മറ്റൊരു തെങ്ങിൻ തോപ്പിലൂടെയാണ് ഇവർ എത്തിയത്. എട്ട് പേർ കാൽ നനയ്ക്കാനാണ് കടലിൽ ഇറങ്ങിയത്.
തഞ്ചാവൂർ സ്വേദേശി ഡി. ചാരുകവി (23), നെയ്വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി സ്വദേശി പി. സർവദർശിത് (23), ഡിണ്ടിഗല്‍ സ്വദേശി എം. പ്രവീണ്‍ സാം (23), ആന്ധ്രാപ്രദേശില്‍നിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഘം ലെ മൂർ ബീച്ചിലെത്തിയത്.
തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളാണ് മരിച്ചവരെല്ലാം. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ 12 വിദ്യാർഥികള്‍ സംഘമായാണ് നാഗർകോവിലില്‍ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇവർ കന്യാകുമാരിയില്‍ എത്തുകയായിരുന്നു.
അപകടവിവരം അറിഞ്ഞയുടൻ തന്നെ
മത്സ്യത്തൊഴിലാളികള്‍ ഉടൻതന്നെ കടലില്‍ തിരച്ചില്‍ ആരംഭിക്കുകയും മുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവർ കന്യാകുമാരി ജില്ലാ ഗവർണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ദൃക്സാക്ഷികളായ, കരയിലുണ്ടായിരുന്ന വിദ്യാർഥികളില്‍ രണ്ടുപേർ കുഴഞ്ഞുവീണതിനെ തുടർന്ന് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement