ശാസ്താംകോട്ട:ബിജെപിയുടെ നേതൃത്വത്തിൽ
കേരളത്തിൽ ഡബിൾ എൻജിൻ സർക്കാർ ഉണ്ടാകുമെന്ന് കേരളത്തിൻ്റെ പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു.കുന്നത്തൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുപിഎ ഭരണകാലത്ത് കേരളത്തിന് ഒട്ടേറെ കേന്ദ്ര മന്ത്രിമാരെ ലഭിച്ചെങ്കിലും സംസഥാനത്തിന് പ്രയോജനം ലഭിക്കുന്ന ഒന്നും നടപ്പാക്കിയില്ല.എന്നാൽ ഒരു എം.പി പോലും ഇല്ലാതിരുന്നപ്പോൾ പോലും മോദി സർക്കാരിൽ കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിമാരുണ്ടായി.
ഇപ്പോൾ രണ്ട് കേന്ദ്രമന്ത്രിമാരിലൂടെ കേരളത്തിൽ വികസന കുതിപ്പാണ്.ഇവിടെയും അധികാരം ലഭിച്ചാൽ ഡബിൾ എൻജിൻ സർക്കാരിലൂടെ കേരളം വികസനത്തിൻ്റെ കൊടുമുടിയിലെത്തും.മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങളും ആനുകൂല്യങ്ങളും ലഭിക്കാത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാവില്ല.ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരിലേക്കും ആനുകൂല്യങ്ങളും വികസന നേട്ടവും ലഭിക്കുന്നുണ്ട്.കഴിഞ്ഞ കാൽ നൂറ്റാണ്ടായി വികസനം പേരിന് പോലും എത്താത്ത കുന്നത്തൂരിൽ നിന്നും രാജി പ്രസാദ് ജയിച്ച് നിയമസഭയിൽ എത്തേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല, ഈ നാട് ഒന്നടങ്കം അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു.ദേശീയ കൗൺസിൽ അംഗം ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.ജില്ലാ ജന.സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ,മാമ്പഴത്തറ സലീം,ബൈജു ചെറുപൊയ്ക,ആറ്റുപുറം സുരേഷ്,സന്തോഷ് ചിറ്റേടം,ധനേഷ് പുളിന്താനം തുടങ്ങിയവർ സംസാരിച്ചു.


































