ശാസ്താംകോട്ട. റെയില്‍വേ സ്റ്റേഷനില്‍ നാഗര്‍കോവില്‍-മംഗലാപുരം അമൃതഭാരത് തീവണ്ടിക്ക് സ്റ്റോപ്പ് യാഥാര്‍ഥ്യമായി, ഇന്ന് ഉച്ചക്കെത്തിയ ട്രയിനിനെ സ്വീകരിക്കാന്‍ പാസഞ്ചേഴ്സ് സംഘടനാ നേതാക്കളും ബിജെപി നേതാക്കളും പ്രവര്‍ത്തകരുമെത്തിയിരുന്നു.
യാത്രക്കാരുടെ ദീർഘകാല ആവശ്യവും രാഷ്ട്രീയ സമ്മര്‍ദ്ദവുമാണ് തീരുമാനം ഉണ്ടായതിന് പിന്നില്‍. ആദ്യ അമൃത്ഭാരതിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് ലഭിച്ചതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചത് വെറുതെയായത് വലിയ വാര്‍ത്തയായി. പാര്‍ട്ടി നേതാക്കളുടെ ഉറപ്പനുസരിച്ച് സ്റ്റോപ്പ് പ്രഖ്യാപനം നടത്തിയ ജില്ലാ പ്രാദേശിക നേതാക്കള്‍ അപമാനിതരായതോടെ വിഷയം പാര്‍ട്ടിയില്‍ കത്തിക്കയറി. നേതാക്കള്‍ റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. അതോടൊപ്പം എംപി കൊടിക്കുന്നില്‍ സുരേഷിന്‍റെ ഇടപെടലും തുണയായി. കൊടിക്കുന്നില്‍ ട്രയിനിനുവേണ്ടി ഇടപെട്ടതായി പത്രക്കുറിപ്പ് നല്‍കിയെങ്കിലും സ്വീകരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
16329 (NCJ–MAJN) ട്രെയിൻ ഉച്ചയ്ക്ക് 2.33ന് ശാസ്താംകോട്ടയിൽ എത്തി 2.34ന് പുറപ്പെടും. അതേസമയം 16330 (MAJN–NCJ) ട്രെയിൻ വൈകുന്നേരം 5.13ന് എത്തി 5.14ന് പുറപ്പെടും.
ശാസ്താംകോട്ടയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പ്രവാസികൾക്കും വ്യാപാരികൾക്കും ഏറെ ആശ്വാസകരമായ തീരുമാനമാണിത്. വടക്കൻ കേരളത്തേക്കും കര്‍ണാടകയിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇതിലൂടെ മികച്ച സൗകര്യം ലഭ്യമാകും































