ശാസ്താംകോട്ട കായൽ ദുരന്തത്തിന് ഇന്ന് 44 ആണ്ട്

ജില്ലാ പഞ്ചായത്ത് ശാസ്താംകോട്ട കായൽ തീരത്ത് അടുത്ത കാലത്ത് നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ശന്തനുഎന്നകലാകാരന്‍ കായൽ ദുരന്തം ചിത്രീകരിച്ചിരിക്കുന്നു
Advertisement

ശാസ്താംകോട്ട:നാട് ഞെട്ടിത്തരിച്ച ശാസ്താംകോട്ട കായൽ ദുരന്തം നടന്നിട്ട് വെള്ളിയാഴ്ച 44 ആണ്ട്.1982ജനുവരി 16 ന് മകരപൊങ്കലിന്റെ തലേ ദിവസം ശാസ്താംകോട്ട കായലിൽ വള്ളം മുങ്ങി 24 പേർ മരിച്ച സംഭവമാണ് ശാസ്താംകോട്ട കായൽ ദുരന്തം. പ്രസിദ്ധമായ ശാസ്താംകോട്ട ചന്തയിൽ എത്തി സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും
ക്ഷേത്ര ദർശനം നടത്തുന്നതിനും എത്തിയ പടിഞ്ഞാറേകല്ലട സ്വദേശികളാണ് ഏറെയും മരണപ്പെട്ടത്.
മുങ്ങിമരിച്ച 24പേരിൽ 22പേരുംപടി. കല്ലടയിലെ വിളന്തറദേശക്കാരായിരുന്നു. സാധനങ്ങൾ വാങ്ങി ശാസ്താംകോട്ട അമ്പലക്കടവിൽ നിന്ന് പടി. കല്ലടയിലെ വെട്ടോലിക്കടവിലേക്ക് കടത്ത് വള്ളത്തിൽ ആളുകൾ കയറി. മുമ്പേ വീടണയാനുള്ള തിടുക്കത്തിൽ 1 വള്ളത്തിൽ കൂടുതൽ ആളുകൾ കയറി.ഒപ്പം യഥേഷ്ടം സാധനങ്ങളും. കടത്തുകാർ മുന്നറീപ്പ് നൽകിയിട്ടും ആരും വകവച്ചില്ല. കായലിൻ്റെ നടുക്ക് എത്തിയതോടെ ശക്തമായ കാറ്റിൽ വള്ളം ആടിയുലയാൻ തുടങ്ങി. വള്ളം അപകടത്തിൽപ്പെടുമെന്ന് കണ്ടതോടെ തീരത്ത് നിന്ന് മറ്റൊരു വള്ളം വന്നു.ഉടൻ തന്നെ എല്ലാവരും ഈ വള്ളത്തിൽ കയറാൻ തിക്കിതിരക്കി.
അങ്ങനെ രണ്ട് വള്ളങ്ങളും മറിഞ്ഞു. വള്ളക്കാരും നീന്തൽ അറിയാവുന്നവരും ഏറെ പേരെ രക്ഷപ്പെടുത്തിയങ്കിലും 24 പേർ ശാസ്താംകോട്ട കായലിൻ്റ കാണാക്കയത്തിൽ മുങ്ങി താണു.
മരിച്ചവരിൽ ഏറെയും സ്ത്രീകളുംകുട്ടികളും ആയിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ ചിലരും മരണപ്പെട്ടു.
കൊച്ചിൽ നിന്ന് മുങ്ങൽ വിദഗ്ദ്ധർ എത്തിയാണ് രണ്ട് – മൂന്ന് ദിവസത്തിന് ശേഷം മൃതദേഹങ്ങൾ കണ്ടെടുത്തത്.ആ കാലഘട്ടത്തിൽ കായലിൻ്റെ ആഴത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിചിരുന്നു. രക്ഷപെട്ടവരേയും മറ്റ് പലരെയും രക്ഷപെട്ടുത്തിയവരെ കുറിച്ചുമുള്ള വീര സാഹസങ്ങളും കായൽ ദുരന്തത്തെ അടിസ്ഥാനമാക്കി ഏറെ കവിതകളും അന്ന് പ്രചരിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് തടാക തീരത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയത്തില്‍ കലാകാരനായ ശന്തനു ശ്രദ്ധേയമായ തരത്തില്‍ കായല്‍ദുരന്തം ശില്‍പ്പമാക്കിയിട്ടുണ്ട്.
കായൽ ദുരന്തത്തിൽ നിന്ന് രക്ഷപെട്ട പലരും ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്. നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്യത്തിൽ ഇപ്പോഴും ദുരന്തം നടന്ന ദിവസം അനുസ്മരണങ്ങൾ
സംഘടിപ്പിച്ചു വരുന്നു. രക്ഷപെട്ടവരും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ അടക്കം വൈകിട്ട് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും പഞ്ചായത്ത് അംഗം എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here