റോഡിന്റെ ഒരു സൈഡിൽ നിന്നും വരുന്ന വെളളം മാത്രം പുതിയകലുങ്കിലൂടെ ഒഴുകിയാൽ മതിയെന്ന് കരാറുകാർ. നാട്ടുകാർ പ്രതിഷേധത്തിൽ
ശാസ്താംകോട്ട : ഇടിഞ്ഞകുഴിയിലെ കലുങ്ക്നിർമ്മാണം യാത്രക്കാർ ദുരിതത്തിൽ.
ഭരണിക്കാവ് – കൊട്ടാരക്കര റോഡിൽ ഇടിഞ്ഞകുഴിജംഗ്ഷനിൽ പുതിയ കലുങ്ക്നിർമ്മാണത്തിനായി റോഡിന്റെ പകുതി ഭാഗം അടച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പുതിയ കലുങ്ക് നിർമ്മാണം ആരംഭിച്ചത്. സിനിമാ പറമ്പിന് കിഴക്ക് ഭാഗം മുതലുളള റോഡിലെ വെള്ള കെട്ട് ഒഴിവാക്കാൻ വണ്ടി ഇവിടെ ഓട നിർമ്മാണവും ആരoഭിച്ചു. മന്ദഗതിയിലുള്ള ഓടനിർമ്മാണം പ്രദേശവാസികൾക്കുo യാത്രക്കാർക്കുംഒരേ പോലെ ബുദ്ധിമുട്ടായിരുന്നു. പൊടി ശല്യത്തിനും ഇപ്പോഴും പരിഹാരമില്ല.

ഓട നിർമ്മാണത്തെ തുടർന്ന് റോഡിന്റെ ഒരു വശത്ത് കൂടിയുളള പഴയ മൺ പൈപ്പ് പൊട്ടി കുടിവെളള ക്ഷാമവും രൂക്ഷമായിരുന്നു. റോഡിലെ വെള്ള കെട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ട്
കെ.ആർ.എഫ്.ബി. നിർമ്മിച്ച ഓട യിലൂടെ ഒരു വശത്ത് നിന്നുളള വെളളം ഒഴുകിയാൽ മതിയെന്നാണ് നിർമ്മാണ കമ്പനിയുടെ വാദം.റോഡിന്റെ കിഴക്കും പടിഞ്ഞാറും വടക്കും ദിശകളിൽ നിന്ന് ഒഴുകി വരുന്ന ജലം റോഡിൽ കെട്ടിനിൽക്കുന്നത് ഒഴിവാക്കാനാണ് ഇവിടെ പുതിയകലുങ്ക് നിർമ്മിച്ചത്. പഴയ കലങ്ക് നിന്നിരുന്ന സ്ഥാനത്ത് അത് പൊളിച്ച് മാറ്റിയാണ് പുതിയതിന്റെ നിർമ്മാണം നടത്തിയത്. കലുങ്കിന്റെ കോൺക്രീറ്റ് ജോലി പൂർത്തിയായങ്കിലുംഇപ്പോഴും റോഡിന്റെ പകുതിഭാഗമേ യാത്രയ്ക്ക് തുറന്ന് നൽകിയിട്ടുള്ളു. പുതിയതായി പണിത കലുങ്കിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്ന വെളളo ഒഴുകി പോകാൻ മാത്രമേ ഓട നിർമ്മിച്ചിട്ടുള്ളു. കിഴക്ക് നിന്നും വടക്ക് നിന്നും പുതിയ കലുങ്കിലേക്ക് എത്തുന്ന പഴയ ഓടകൾ പൂർണ്ണമായും കോൺക്രീറ്റ് ചെയ്യ്ത് അടച്ചിരിക്കുകയാണ്. ഇത് വീണ്ടും ഇടിഞ്ഞ കുഴി ജംഗ്ഷൻ വെളള കെട്ടായി മാറുമെന്നതിൽ സംശയമില്ല. അശാസ്ത്രീയമായ ഓട നിർമ്മാണം ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ കരാർ കമ്പനിക്കാർ ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്.


































