കിഴക്കേ കല്ലട:കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച വനിതയെ വീടു കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി.സിപിഎം പ്രവർത്തകനായ ബ്രിജിത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ആരോപിച്ച് മുട്ടം 12-ാം വാർഡ് സ്ഥാനാർത്ഥിയായിരുന്ന സോജാ മേരി കിഴക്കേ കല്ലട പൊലീസിൽ പരാതി നൽകി.പരാതിയിൽ പറയുന്നത്:കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്.വീടിന്റെ പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പ്രതി വനിതാ നേതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പൊട്ടിക്കുകയും ചെയ്തു.മർദ്ദനത്തിൽ യുവതിയുടെ കഴുത്തിലും ശരീരമാസകലം മുറിവുകൾ പറ്റിയിട്ടുണ്ട്.തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത് മുതൽ ബ്രിജിത്തിന്റെ നേതൃത്വത്തിൽ തനിക്ക് നിരന്തരമായ ഭീഷണിയുണ്ടായിരുന്നുവെന്ന് വനിതാ നേതാവ് പറഞ്ഞു.ഇതാണ് വീടു കയറിയുള്ള മർദ്ദനത്തിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു.അതിടെ ആക്രമണവുമായി ബന്ധപ്പെട്ട്
പോലീസിൽ പരാതി നൽകിയിട്ടും പ്രതിക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.ഗുരുതരമായ പരിക്കുകളോടെ വനിതാ നേതാവ് ചികിത്സയിലാണ്.പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.



































