ഓയൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ പത്താം വാർഡ് കൈതക്കുഴി കുമ്മല്ലൂർ തോണിക്കടവ്, കട്ടച്ചൽ പ്രദേശങ്ങളിലെ നിരവധി പേർക്കാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പേപ്പട്ടി ആണോ എന്ന് നാട്ടുകാർ സംശയിക്കുന്നതിനെ തുടർന്ന് ആദിച്ചനല്ലൂർ മൃഗാശുപത്രി ഡോക്ടർ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ചത്ത നായയെ പരിശോധിക്കുകയും ബാഹ്യമായ ലക്ഷണം നോക്കി പേപ്പട്ടിനാണ് സാധ്യതയെന്നും ഡോക്ടർ പറഞ്ഞു. ഈ പ്രദേശങ്ങളിൽ 10000 കണക്കിന് തെരുവുനായ്കളാണ് റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഒട്ടുമിക്ക നായ്ക്കളും ഈ തെരുവ് ആക്രമണത്തിന് ഇരയായിട്ടുണ്ട്.തെരുവ് നായയുടെ ആക്രമത്തിന് ഇരയായവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി കൃത്യമായും എത്ര പേര് ആക്രമണത്തിന് എതിരായി എന്നുള്ളത് വ്യക്തമല്ല. നിരവധി ആളുകളെ കടിച്ചതിന് ശേഷം.. ഓടിയ തെരുവുനായ ചായക്കടയിൽ ഇരുന്ന് ചായകുടിച്ച് വരെയും, വീടിന് മുറ്റത്ത് വളർത്തുന്ന നായയെയും ഈ തെരുവുനായ ആക്രമിച്ചു. ഒടുവിൽ കട്ടച്ചൽ ജംഗ്ഷനിൽ വച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനത്തിനടിയിൽപ്പെട്ട് അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറയുന്നു. കുമ്മല്ലൂർ പത്താം വാർഡ് തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയതായി ജനങ്ങൾ ഒന്നടങ്കം പറയുന്നു. ആദിച്ചനല്ലൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറുടെ വാക്കുകളിലേക്ക്…
ആദിച്ചനല്ലൂർ പത്താം വാർഡിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ മറ്റ് തെരുവ് നായ്ക്കളെ ഇവിടെനിന്ന് പിടികൂടി മറ്റൊരു ഭാഗത്തേക്ക് മാറ്റാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും, നാടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സർക്കാർ വൃത്തങ്ങൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
































