കൊല്ലം: പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ബി.ജെ.പി.യുടെ കലാവിഭാഗത്തിൽ ചേർന്നതിനെ തുടർന്നുണ്ടായ രാഷ്ട്രീയ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി. താൻ കലാവിഭാഗത്തിൽ ചേരുമെന്ന് മാത്രമാണ് പറഞ്ഞതെന്നും, രാഷ്ട്രീയത്തിലേക്കോ അധികാര സ്ഥാനങ്ങളിലേക്കോ ഇല്ല എന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി. നേതാക്കളുമായി കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നതായി പുറത്തുവന്ന വാർത്തകളോടാണ് അദ്ദേഹം പ്രതികരിച്ചത്.
“കലാവിഭാഗത്തിൽ ചേരും എന്നേ പറഞ്ഞുള്ളൂ. ഒരു അധികാരവും താല്പര്യമില്ല. രാഷ്ട്രീയത്തിലേക്കു ഇല്ല എന്ന നിലപാടിന് മാറ്റമില്ല. കലാസാഹിത്യ പ്രവർത്തനം വെറുപ്പും ഭയവുമില്ലാത്ത സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ലോകക്രമം ലക്ഷ്യമിട്ടാണ്. ഏതു വ്യക്തിയും പ്രസ്ഥാനവും നല്ലത് ചെയ്യുന്നോ അവരോട് ഇഷ്ടം കാട്ടും. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്ത നിലപാട് തുടരും.”
എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
കവിയുടെ ഈ പ്രതികരണം അനുസരിച്ച്, ബി.ജെ.പി.യുടെ ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കൾച്ചറൽ സെൽ കൺവീനർ സ്ഥാനം അദ്ദേഹം കലാപ്രവർത്തനങ്ങൾക്കായി മാത്രം ഉപയോഗിക്കാനാണ് സാധ്യത. ‘
കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ പൂർണ്ണരൂപം
എന്റെ നിലപാടുകളിൽ മാറ്റമില്ല. എറെ നാളായി ഞാൻ സ്വാതന്ത്രനാണ്. ഏതു വ്യക്തിയിടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ല. വ്യക്തിയായാലും സംഘടന ആയാലും അവർ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങൾ എനിക്ക് താല്പര്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. കലാസാസ്‌കാരിക പ്രസ്ഥാനങ്ങളോട് ചേരും. കഴിഞ്ഞ മാസം സംസ്കാര സാഹിതിയിൽ അംഗമായി. ഡി. ആർ മഹേഷിന്റെ നേതൃത്വത്തിൽ കുറെ നല്ലകാര്യങ്ങൾ ചെയ്യുന്നതിനാലാണ്. അവരോടൊപ്പം ഇനിയും ഉണ്ടാകും. അവരിൽ ചിലർ ഞാൻ കോൺഗ്രസ്സിൽ ചേർന്നെന്നു പോസ്റ്റിട്ടു. അവരുടെ ആഗ്രഹമല്ലേ ഞാൻ പ്രതിഷേധിച്ചില്ല. ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി എന്നെ കണ്ട് സിനിമാ നിർമ്മാതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കൾച്ചറൽ വിഭാഗം ആരംഭിക്കുന്നെന്നും ഞാൻ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കൾച്ചറൽ സെൽ കൺവീനറാക്കിയെന്ന്. ഞാൻ വാർത്ത ചാനലിലൂടെ ആണ് അറിഞ്ഞത്. ബി ജെ. പി യിൽ ചേർന്നെന്നും ഈ ഏഴുപത്തി രണ്ടാം വയസ്സിൽ എനിക്ക് വിവാദങ്ങൾ സഹിക്കാൻ താല്പര്യമില്ല വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും ഡിനേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്കാരിക പരിപാടി പ്ലാനുണ്ടെന്നും ഞാൻ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ട് ശ്രീ എം എ ബേബി ചിറ്റയം ഗോപകുമാർ സി ആർ മഹേഷ് പികെ ഉസ്മാൻ കോവൂർ കുഞ്ഞുമോൻ എന്നിവരോട് കുമ്മനം രാജശേഖരൻ രാജീവ് ചന്ദ്ര ശേഖർ എന്നിവരോട് അവ വിശദമാക്കിയിട്ടുണ്ട് കക്ഷിക്കും വ്യക്തിക്കും അപ്പുറം പൊതു മനുഷ്യരുടെ നന്മനിറഞ്ഞ ലോകം ആശിക്കുന്നു. കവിതയും സിനിമയും പാട്ടുമായി ഇനിയും ഞാൻ ഇവിടെയുണ്ട്
#InchakkadBalachandran #BJP #Kollam #Poet #Kunnathur #Politics #kollampradeshikam
































