സംസ്ഥാന കായകല്‍പ് അവാര്‍ഡ് രണ്ടാം സ്ഥാനം കൊല്ലം ജില്ല പഞ്ചായത്ത് ഏറ്റുവാങ്ങി

Advertisement

തിരുവനന്തപുരം കേരള സര്‍ക്കാരിന്റെ ‘കായകല്പ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ നടത്തിയ വിലയിരുത്തലില്‍ കൊല്ലം ജില്ലയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രികളുടെ ശുചിത്വം, രോഗി സൗഹൃദ സേവനങ്ങള്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍, ചികിത്സാ സംവിധാനങ്ങളുടെ ഗുണമേ•, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് വിലയിരുത്തലില്‍ പ്രധാനമായും പരിഗണിക്കപ്പെട്ടത്.

ആയൂര്‍വേദത്തിന് 5 ലക്ഷം രൂപയും ഫലകവും, ഹോമിയോപ്പതിക്ക് കമന്ററി അവാര്‍ഡ് ഒന്നര ലക്ഷം രൂപയും ഫലകവും ആണ് ലഭിച്ചത്.

സംസ്ഥാന തല പുരസ്‌കാര വിതരണച്ചടങ്ങ് ആഗസ്റ്റ് 29-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്നു.

സംസ്ഥാനാരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനില്‍ കുമാര്‍, ആയുര്‍വേദ സി.എം.ഒ ഡോ. പ്രമോദ് കുമാര്‍, ആയുര്‍വേദ ഡിഎംഒ ഡോ. ബിന്ദു വി, മുന്‍ ആയുര്‍വേദ ഡിഎംഒ ഡോ. മിനി ജെ, ജില്ലാ ഹോമിയോ ഡിഎംഒ ഡോ. അച്ചാമ്മ ലേണു തോമസ്, ജില്ലാ ഹോമിയോപ്പതി സൂപ്രണ്ട് ഡോ. ആശാറാണി ടി. എസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ഈ നേട്ടം ജില്ലാപഞ്ചായത്തിന്റെ ആരോഗ്യ മേഖലയില്‍ നടത്തുന്ന സമഗ്ര ഇടപെടലുകള്‍ക്കും പൊതുജനാരോഗ്യത്തിന് നല്‍കുന്ന മുന്‍ഗണനയ്ക്കുമുള്ള അംഗീകാരമാണെന്നും ,
അവാര്‍ഡ് ആയി ലഭിച്ച തുക ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അറിയിച്ചു

Advertisement