കരുനാഗപ്പള്ളി. പോലീസ് നടത്തിയ ലഹരി പരിശോധനയിൽ എം.ഡി.എം.എ യും ഗഞ്ചാവുമായി യുവാവ് പിടിയിലായി. തഴവ, വിളയിൽകിഴക്കതിൽ അനിൽകുമാർ മകൻ അനന്തു (27) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി. എസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കരുനാഗപ്പള്ളി മാർക്കറ്റിന് സമീപത്ത് കാറിൽ വിൽപ്പനയ്ക്കായി എത്തിച്ച 12.75 ഗ്രാം എം.ഡി.എം.എയും 380 ഗ്രാം ഗഞ്ചാവുമാണ് പിടികൂടിയത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ വിതരണം ചെയ്യാനായി എത്തിച്ച മാരക മയക്ക് മരുന്നാണ് പോലീസ് സംഘത്തിൻ്റെ പരിശ്രമത്തിലൂടെ പിടികൂടാനായത്. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജു നേതൃത്വത്തിൽ എസ്.ഐ സുരേ ഷ്കുമാർ എ.എസ്.ഐ സാബു, എസ്.സി.പി.ഒ ബഷീർഖാൻ, സി.പി.ഓ മാരായ സച്ചു, ഗ്രീഷ്‌മ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്






































