കൊല്ലം കിളികൊല്ലൂരിൽ മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ഭാര്യയ്ക്കൊപ്പം രക്ഷപ്പെട്ടു

Advertisement

കൊല്ലം : മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ കരുതൽ തടങ്കലിലാക്കാൻ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടു. കിളികൊല്ലൂർ കല്ലുംതാഴം വയലിൽ പുത്തൻവീട്ടിൽ അജു മൺസൂർ (26) ആണ് സ്റ്റേഷനിൽ‌നിന്ന് രക്ഷപ്പെട്ടത്. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സ്റ്റേഷനു മുന്നിൽ സ്കൂട്ടറിൽ കാത്തുനിന്ന ഭാര്യയോടൊപ്പമാണ് പ്രതി രക്ഷപ്പെട്ടത്.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ തുടർച്ചയായി ഉൾപ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് (പിറ്റ് എൻഡിപിഎസ്) നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിറ്റിന്റെ ഫോമുകളിൽ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷന് മുൻവശത്തെ റോഡിൽ സ്കൂട്ടറിൽ കാത്തുനിന്ന ഭാര്യ ബിൻഷയോടൊപ്പം പ്രതി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി രാത്രിവൈകിയും പോലീസ് തിരച്ചിൽ നടത്തുകയാണ്. എംഡിഎംഎ കേസിൽ ബിൻഷയും നേരത്തേ പോലീസ് പിടിയിലായിട്ടുണ്ട്.

Advertisement