കരുനാഗപ്പള്ളി. ഇരുമ്പു തോട്ടി ഉപയോഗിച്ച് ചക്ക ഇടാൻ ശ്രമിക്കുന്നതിനിടയിൽ ഇലക്ട്രി ക് ലൈനിൽ തട്ടി ഷോക്കേറ്റ് പെട്ടി ഓട്ടോ ഡ്രൈവർ മരു തൂർകുളങ്ങര തെക്ക് കല്ലേലി മീനത്തതിൽ അബ്ദുൽ സലീം (48) മരിച്ചു.
ഹൈസ്കൂൾ ജംക്‌ഷ നു കിഴക്ക് കോടതി സമുച്ചയത്തി നു സമീപത്തുള്ള വീട്ടിലെ പ്ലാ വിൽ നിന്നു ചക്ക ഇടാൻ ശ്രമി ക്കുന്നതിനിടയിലായിരുന്നു അപ കടം. ഷോക്കേറ്റു വീണ അബ്‌ദുൽ സലീമിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല. ഹൈസ്‌കൂൾ ജംക്‌ഷനിൽ പെട്ടി ഓട്ടോ ഡ്രൈവറായ അബ്‌ദുൽ സലീമിന് ചക്ക മൊ ത്തത്തിൽ എടുത്ത് ഹൽവ, ചി പ്സ് തുടങ്ങിയവ ഉണ്ടാക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും എത്തിച്ചു നൽകുന്ന ജോലിയും ഉണ്ടായിരുന്നു.
താലൂക്ക് ആശുപ ത്രിയിൽ പോസ്റ്റുമോർട്ടം നട ത്തിയ മൃതദേഹം മരുതൂർകുള ങ്ങര മുസ്‌ലിം ജമാഅത്ത് പള്ളി യിൽ കബറടക്കി. ഭാര്യ: ജൂബൈ രത്ത്. മക്കൾ: തൻസിൻ, തസ് ലീം. ജമീലബീവിയുടെയും പരേ തനായ ഇസ്മായിൽകുഞ്ഞിന്റെ യും മകനാണ് അബ്ദുൽസലീം.