ചിതറ. ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു.
കൊട്ടാരക്കര സദാനന്ദപുരം സ്വദേശി 35 വയസുള്ള രാജീവ് ആണ് മരിച്ചത്. വാഹനം സമയത്ത് കിട്ടാത്തതും ഡിവിഷന്റെ ഗേറ്റ് തുറന്നു നൽകാത്തതും തൊഴിലാളിക്ക് യഥാസമയത്ത് ചികിത്സ കിട്ടാൻ വൈകിയെന്ന പരാതിയുമായി തൊഴിലാളികൾ.
ഓയിൽ പാം ചിതറ ബി ഡിവിഷനിൽ മൂന്നാം ഫീൽഡിലെ തൊഴിലാളിയായിരുന്നു രാജീവ്. കഴിഞ്ഞദിവസം രാവിലെ 9 മണിയോടെയാണ് നെഞ്ച് വേദനെയെ തുടർന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ശ്രമിച്ചെങ്കിലും ബി ഡിവിഷനിലേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഓയിൽ പാമ്പ് വാഹനം വിട്ടു നൽകാതിരുന്നതോടെ ആശുപത്രിയിൽ എത്തിക്കാൻ അരമണിക്കൂറോളം വൈകുകയും ചെയ്തു
ഒടുവിൽ തൊഴിലാളികൾ ചേർന്ന് ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് രാജീവിനെ പുറത്തെത്തിച്ചത്. ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാനും ശ്രമിച്ചു. ഇതിനിടെ ഓയിൽ പാമിലെ വാഹനമെത്തി. കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സമയോചിതമായി ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രാജീവിന്റെ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു എന്ന് തൊഴിലാളികൾ
എന്നാൽ വാഹനം എത്തിക്കാൻ വൈകിയില്ലെന്നാണ് ഓയിൽ ഫാം അധികൃതരുടെ വിശദീകരണം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു. സംസ്കാരം ഇന്ന് നടക്കും. അഞ്ചുമാസം മുമ്പാണ് രാജീവ് ഓയിൽ പാമിൽ വർക്കറായി ജോലിയിൽ പ്രവേശിച്ചത്.