കരുനാഗപ്പള്ളി.തുറിച്ചു നോക്കിയെന്ന തെറ്റിദ്ധാരണമൂലം യുവാവിന് ക്രൂരമർദ്ദനം
കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം എറണാകുളം സ്വദേശി ജൻസീറിനെയാണ് രണ്ടംഗ സംഘം മർദ്ധിച്ചത്.സംഭവത്തിൽ പ്രതികൾ കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിൽ.
കരുനാഗപ്പള്ളിയിലെ ബാറിൽ ഇരുന്ന് ജൻസീറും സുഹൃത്തും മദ്യപിക്കുന്നതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ജൻസീർ മൈനാഗപ്പള്ളി സ്വദേശികളായ അൽ അമീൻ, ഷാഫി എന്നിവരെ തുറിച്ച് നോക്കിയെന്ന് ആരോപിച്ചാണ് വാക്ക് തർക്കം ഉണ്ടാകുന്നത്.
വാക്കുതർക്കത്തിന് ശേഷം പിരിഞ്ഞ് പോയ ഇരു വിഭാഗവും പിന്നീട് വീണ്ടും സംഘടിച്ച് എത്തി കൈയ്യാങ്കളിയിൽ ഏർപ്പെടുകയായിരുന്നു.
ജൻസീറിൻ്റെ മുക്കത്ത് ഇടിച്ച് പരിക്കേൽപ്പിച്ച സംഘം, നെഞ്ചിൽ കയറി ഇരുന്നും ക്രൂരമായി മർദ്ദിച്ചു.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. ജൻസീർ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.