ഇരുപതിന്റെ നിറവില്‍ ബ്രൂക്ക് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍

295
Advertisement

കേരളത്തിന്റെ സാംസ്‌കാരിക-വൈജ്ഞാനിക ഭൂപടത്തിലൊരു തിലകക്കുറിയായി ശോഭിക്കുന്ന പ്രദേശമാണ് ശാസ്താംകോട്ട. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം, കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്വത്തില്‍ ലോക സര്‍വ്വമത സമ്മേളനത്തിന് വേദിയായ ഭൂഭാഗം, തനത് നാടകവേദി എന്ന നാടക സങ്കല്‍പ്പത്തിന് രൂപംകൊണ്ട മണ്ണ്, കൊട്ടാരക്കരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പരാമര്‍ശിക്കുന്നയിടം, നാടന്‍പാട്ടിന്റെ മഹത്തായ പൈതൃകപ്പെരുമ. മലങ്കര ഓര്‍ത്തഡോക്‌സ് സഭ കത്തോലിക്കാ ബാവ മാര്‍ മാത്യൂസ് ദ്വിതീയന്റെ കബറിടം, രാമയണ കഥാപാരമ്പര്യമുറങ്ങുന്ന ധര്‍മശാസ്താ ക്ഷേത്രം ഇങ്ങനെ അനേകം മഹത്തായ പൈതൃക മുറ്റത്തെ ശാസ്താംകോട്ട ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു എഡ്യൂക്കേഷണല്‍ ഹബ്ബാണ്. ദേവസ്വം ബോര്‍ഡ് കോളേജും ഈപ്പന്‍ മെമ്മോറിയല്‍ എഞ്ചിനീയറിങ് കോളേജും തുടങ്ങി വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശാസ്താംകോട്ടയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇങ്ങനെ വിജ്ഞാനത്തിന്റെയും ഐതിഹ്യ പെരുമയുടെയും ഈറ്റില്ലമായ ഈ ഭൂമികയെ ഇന്ന് കൂടുതല്‍ അടയാളപ്പെടുത്തുന്നത് ‘ ഇരുപതിന്റെ നിറവിലേക്ക് നിറയുന്ന ബ്രൂക്ക് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ എന്ന സര്‍വ്വവിജ്ഞാന കോശമാണ്.

ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ
2005-ല്‍ ശാസ്താംകോട്ട തടാകത്തിന്റെ ശാന്തസുന്ദരമായ തീരത്ത് റവ. ഫാ. ഡോ.ജി. എബ്രഹാം തലോത്തിലിന്റെ നേതൃത്വത്തില്‍ 132-ഓളം കുട്ടികളുമായി തുടങ്ങിയ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇന്ന് രണ്ടായിരത്തോളം കുട്ടികളും തൊണ്ണൂറോളം അദ്ധ്യാപകരും മുപ്പതോളം അനധ്യാപകരുമായി കേരളത്തിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്‌കൂളുകളായി പരിലസിക്കുന്നു.
wisdom to win we teach for life എന്ന ലക്ഷ്യവുമായി അനേകായിരം കുഞ്ഞുങ്ങള്‍ക്ക് പ്രത്യാശയുടെ വെളിച്ചമായി ഇതിനോടകം തന്നെ ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാറിക്കഴിഞ്ഞിരുന്നു.

NEET, IIM, IIT പരീക്ഷകളില്‍ ഉന്നത വിജയവുമായി ബ്രൂക്കിലെ കുട്ടികള്‍ ഇന്ന് ഉന്നത വിദ്യാഭ്യാസത്തിലൂടെ അവരുടെ ജീവിതാഭിലാഷം നേടിക്കഴിഞ്ഞു. അതില്‍ എടുത്തുപറയേണ്ട പ്രധാനപ്പെട്ടൊരാള്‍ അജോയ് മാത്യുവാണ്. ഒന്നു മുതല്‍ പ്ലസ്ടു വരെയും ബ്രൂക്കില്‍ പഠിച്ചാണ് IIT പരീക്ഷയില്‍ റാങ്കോട് കൂടി അജോയ് മാത്യു ജയിച്ചത്… അങ്ങനെ ഒട്ടനേകം പേര്‍.

ബ്രൂക്ക് എക്സലന്‍സ് അവാര്‍ഡ്
കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ തങ്ങളുടേതായ സ്ഥാനം നേടിയവര്‍ക്കായി തുടര്‍ച്ചയായ അഞ്ചുവര്‍ഷങ്ങളായി ബ്രൂക്ക് എക്സലന്‍സ് അവാര്‍ഡ് നല്‍കിവരുന്നു. നേത്ര രോഗ വിദഗ്ധന്‍ ഡോ. സഞ്ജയ് രാജ്, പി. വിജയന്‍ ഐപിഎസ്, ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, ഗോപിനാഥ് മുതുകാട്, പ്രശാന്ത് ചന്ദ്രന്‍ IES എന്നിവര്‍ യഥാക്രമം ബ്രൂക്ക് എക്സലന്‍സ് അവാര്‍ഡ് ഇതിനോടകംതന്നെ നേടിക്കഴിഞ്ഞു.

കാഴ്ച ആര്‍ട്ട് അക്കാദമി
ചലച്ചിത്ര സംവിധായകന്‍ ബ്ലസി, എഴുത്തുകാരന്‍ ബെന്യാമിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശാസ്താംകോട്ടയുടെ നാടക പാരമ്പര്യത്തിന്റെ വീണ്ടെടുപ്പെന്നോണം ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ നേതൃത്വത്തിലാരംഭിച്ച കാഴ്ച ആര്‍ട്ട് അക്കാദമിയും അക്കാദമിയുടെ നേതൃത്വത്തിലരങ്ങേറിയ ‘അഥീന’യും ഇതിനോടകംതന്നെ വേദികള്‍ പലത് പിന്നിട്ടു.

മികച്ച അധ്യാപനമാണ് ബ്രൂക്കിന്റെ ഏറ്റവും വലിയ സവിശേഷത. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് മേയ് 1 മുതല്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന അധ്യാപക പരിശീലന ക്ലാസുകളിലൂടെ അധ്യാപകരെ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായി കാലോചിതമായുണ്ടായ മാറ്റങ്ങളെ വിലയിരുത്തുകയും പഠന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു.
ബ്രൂക്കിന്റെ ഏറ്റവും വലിയ സവിശേഷത അച്ചടക്കവും ഔപചാരിക വിദ്യാഭ്യാസത്തിന് പുറമേ ചിട്ടയായതും കാലോചിതവുമായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളാണ്. ഇംഗ്ലീഷ് പ്രധാന മാധ്യമമായി പഠന പ്രവര്‍ത്തനങ്ങളില്‍ രൂപപ്പെടുത്തുമ്പോഴും മാതൃഭാഷയായ മലയാളത്തിന് നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവായിരുന്ന ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിലും പതിനൊന്നുപേര്‍ മലയാളത്തില്‍ നൂറ് മാര്‍ക്കുമായി നൂറുമേനി വിജയം കൊയ്തത്. മുപ്പതോളം പേര്‍ 99 മാര്‍ക്കും മലയാളത്തിന് നേടി.

കലാ-കായിക സാംസ്‌കാരിക പ്രവര്‍ത്തനം
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം തന്നെയാണ് സര്‍ഗ്ഗാത്മകത വളര്‍ത്തുക എന്ന ലക്ഷ്യംവുമായി ദൈനം ദിന ക്ലാസുകളിലെ കായിക വിദ്യാഭ്യാസത്തിന് പുറമേ ആഴ്ചയിലൊരു ദിവസം (ബുധനാഴ്ച) കലാകായികസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. വായ്പ്പാട്ട്, നൃത്തം, കരകൗശല വസ്തുക്കളുടെ നിര്‍മാണം, വയലിന്‍, കീബോര്‍ഡ്, വീണ, കായിക മേഖലയില്‍ ഫുട്ബോള്‍, റോളര്‍ സ്‌കേറ്റിംഗ്, യോഗ, ചെസ്, കരാട്ടെ എന്നിവയും ബ്രൂക്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സിബിഎസ്ഇ സ്‌കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയ സ്‌കൂളില്‍ അംഗമായിട്ടുള്ള ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കൊല്ലം സഹോദയയുടെ പ്രധാന സംഘാടകനാണ്. അതിലുപരി സഹോദയയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇംഗീഷ് ഹിന്ദി മലയാളം ഭാഷോത്സവങ്ങളിലും കലോത്സവങ്ങളിലും ബ്രൂക്ക് ഒന്നാം സ്ഥാനത്താണ്.
കുട്ടികളുടെ സര്‍ഗ്ഗശേഷികളെ വളര്‍ത്തുന്നതിനുള്ള ബ്രൂക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊലിമ കൂടിയതാണ് സ്‌കൂള്‍ അസംബ്ലി. കുട്ടികളെ നാല് ഹൗസുകളായി തിരിച്ച് ഒരോ മാസങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്ന നാലുവീതം അസംബ്ലികളാണ് സ്‌കൂള്‍ സംഘടിപ്പിക്കുന്നത്. അതിന്റെ വീഡിയോകള്‍ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും.

എന്‍സിസി
ഇന്ത്യന്‍ സായുധ സേനയുടെ യുവജന വിഭാഗമാണ് നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് ( NCC). 7-ാമത് കേരള ബെറ്റാലിന്‍ എന്‍.സി.സിയാണ് ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍.

സജീവമായി എറ്റിഎല്‍ ലാബ്
ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച നീതി ആയോഗിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തനാധിഷ്ഠിത പഠനം നല്‍കുന്ന ഒരു അടല്‍ ടിങ്കറിംഗ് ലാബ് ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എറ്റിഎല്‍ ലാബിന്റെ നിരന്തരമായ പ്രവര്‍ത്തനം കൊണ്ട് തന്നെ സ്‌കൂളില്‍ കൃത്രിമ നിര്‍മ്മിത ബുദ്ധി എന്ന വിഷയം പാഠ്യപദ്ധതിയുടെ ഭാഗമായി മാറുകയും ഇതിലൂടെ എങ്ങനെ റോബോട്ടിക് നിര്‍മ്മാണമെന്നും പ്രവര്‍ത്തനമെന്നും കുട്ടികള്‍ ആവിഷ്‌കരിക്കുകയും കഴിഞ്ഞ വാര്‍ഷികത്തിന് ഇവ പ്രദര്‍ശിപ്പിക്കുകയും ചെയ്്തു.

പദസമ്പത്ത്

ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ് വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത്. അതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ വേണ്ടി പ്രൈമെറിതലം മുതല്‍ ഇംഗ്ലീഷ് ഭാഷയിലെ പുതിയ പദങ്ങള്‍ അവരിലേക്ക് ദിവസേനയെത്തിക്കുന്നു.

സ്‌പെല്‍ ബീ

ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന മിസ് ജൂഡി തോമസിന്റെ സ്മരണാര്‍ത്ഥം കേരളത്തിലെ വിവിധ സിബിഎസ്ഇ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സ്‌പെല്‍ ബീ മത്സരം സ്‌കൂളില്‍ നടത്തിവരുന്നു. ഇംഗ്ലീഷ് പദങ്ങളുടെ ഉച്ചാരണവും, സ്‌പെല്ലിംങ് എന്നിവ വേഗത്തില്‍ സ്വായത്വമാക്കുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയും. മികച്ച ഉച്ചാരണശുദ്ധി നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ലോകജാലകം

ലോക നിലവാരത്തിലേക്ക് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉയര്‍ത്താനായി ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, എന്നി ഭാഷാ പഠനം ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്.

ക്ലബ്ബുകള്‍
വിദ്യാഭ്യാസം എന്നാല്‍ വിദ്യാര്‍ത്ഥികളെ പഠനത്തില്‍ മികവുള്ളവരാക്കി മാറ്റുക എന്നത് മാത്രമല്ലെന്നും സര്‍വ്വ മേഖലകളിലും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിവിധങ്ങളായ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. Eco Club, Seed club, Energy club , മലയാള മനോരമ നല്ല പാഠം എന്നിവ ഇതില്‍ ചിലതാണ്. മലയാള മനോരമ നല്ല പാഠത്തിന്റെ നേതൃത്വത്തില്‍ ബിഷപ്പ് ജെറോം അഭയകേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ഇതിലൂടെ പുതുതലമുറയെ സാമൂഹ്യ പാരിസ്ഥിതിക പ്രതിബന്ധതയുള്ളവരാക്കി മാറ്റാന്‍ കഴിയുന്നു.

സഹായ കരങ്ങള്‍
കേരളത്തെ ഒന്നാകെ പിടിച്ചുലച്ച വയനാടന്‍ ദുരന്തത്തിലും സഹായ ഹസ്തവുമായി ബ്രൂക്ക് കുടുംബവും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇതിനായി പ്രവര്‍ത്തനമാരംഭിക്കുകയും അതേ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടുപോയ ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. കൊടിയ മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരന് പ്രതീക്ഷ നല്‍കി ബ്രൂക്ക് കുടുംബം കൂടെ നിന്ന സന്ദര്‍ഭങ്ങളും നിരവധിയാണ്. ഇത്തരത്തില്‍ പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിച്ചുകൊണ്ട് ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇരുപതിന്റെ നിറവിലേക്ക് കടക്കുകയാണ്. സ്‌കൂളിലെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ സാമൂഹ്യ പ്രതിബന്ധരാക്കി മാറ്റുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മറ്റു സ്‌കൂളുകളില്‍ നിന്നും ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വേറിട്ടു നില്‍ക്കുന്നതും ഏറെ അഭിമാനകരമായ വസ്തുത തന്നെയാണ്.

Advertisement