കരുനാഗപ്പള്ളി. ജിം സന്തോഷ് വധക്കേസ് പോലീസ് ഉദ്യോഗസ്ഥർക്ക് പണം നൽകാനെന്ന പേരിൽ പ്രതിയുടെ മാതാവിൽ നിന്ന് നിന്ന് പണം വാങ്ങിയെന്ന് പരാതി.
ആർ വൈ എഫ് അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി പുലത്തറ നൗഷാദിന് എതിരെ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി ജിം സന്തോഷ് വധക്കേസ് പ്രതി സാമുവലിൻ്റെ മാതാവ്.265000 രൂപ 4 തവണയായി വാങ്ങിയെന്ന് സാമുവലിൻ്റെ മാതാവ് ലളിത 24 നോട് .സംഭവത്തിൽ പുലത്തറ നൗഷാദിനെതിരെ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജിം സന്തോഷ് വധക്കേസിലെ ഏഴാം പ്രതി സാമുവലിൻ്റെ മാതാവിൽ നിന്ന് പോലീസുകാർക്ക് നൽകാനെന്ന് വ്യാജേന്ന ആർ വൈ എഫ് അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി പുലത്തറ നൗഷാദ് പണം വാങ്ങിയെന്നാണ് ആരോപണം
മകനെ തിരക്കി പോലീസ് ഇനി വരില്ലെന്നും , ഇതിനായി കരുനാഗപ്പള്ളി സി ഐ യ്ക്കും പോലീസ് ഉദ്യോഗസ്ഥർക്കും, വാദിഭാഗം അഭിഭാഷകനും നൽകാനെന്ന പേരിലാണ് പണം വാങ്ങിയതെന്നും സാമുവലിൻ്റെ മാതാവ് ലളിത പറയുന്നു.
ബാങ്ക് അക്കൗണ്ട് വഴി 1 ലക്ഷം രൂപയും നേരിട്ട് 160000 രൂപയുമാണ് പുലത്തറ നൗഷാദിന് നൽകിയത്.മകനെ രക്ഷിക്കാൻ സ്വർണ്ണം പണയം വെച്ചാണ് പണം നൽകിയതെന്നും മാതാവ് പറയുന്നു.സംഭവത്തിൽ ആർ വൈ എഫ് ദേശീയ ജോയിൻറ് സെക്രട്ടറി പുലത്തറ നൗഷാദിന് എതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
ഭാരതീയ ന്യായ സംഹിത നിയമപ്രകാരം 318 (4) , 3 (5) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.