കാലവർഷത്തെ തുടർന്ന് കാറ്റിലും മഴയിലും വൈദ്യുതി ഇല്ലാതായതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഡീസല്‍ വാങ്ങാന്‍ പണം ഇല്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായയും രോഗികളുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചു. രണ്ട് പേരെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല. അതുകൊണ്ട് മാത്രം ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇവരെ മാറ്റിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.