കരാര്‍ ജീവനക്കാരി മിനിറ്റ് സ് തിരുത്തിയോ?…. രേഖകള്‍ ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

689
Advertisement

കൊല്ലം: കൊല്ലം ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ആശുപത്രി മാനേജ്മെന്റ് സമിതിക്ക് കീഴിൽ ജോലി ചെയ്ത യുവതി മിനിറ്റ് സ് തിരുത്തി മറ്റൊരു ജീവനക്കാരിക്ക് പ്രസവാനുകൂല്യം നൽകിയെന്ന ആരോപണത്തിൽ മിനിറ്റ് സും ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത കൊല്ലം ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

ഇപ്രകാരം മിനിറ്റ്സ് തിരുത്തിയെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ചീഫ് മെഡിക്കൽ ഓഫീസർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ മിനിറ്റ്സ് രജിസ്റ്റർ, ജീവനക്കാരിക്ക് തെറ്റിദ്ധാരണയുടെ പുറത്ത് ആനുകൂല്യം നൽകിയ മെഡിക്കൽ ഓഫീസറുടെ പേര്,ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലം, പരാതിക്കാരി സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ജൂണിൽ കേസ് പരിഗണിക്കുമ്പോൾ കൊല്ലം ജില്ലാ ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

2019 ജനുവരി മുതൽ 2023 ജൂൺ വരെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്ത യുവതി സമർപ്പിച്ച പരാതിയിലാണ് നടപടി..2023 ൽ പരാതിക്കാരി ഗർഭിണിയായിരിക്കെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടതിനെതിരെയാണ് പരാതി നൽകിയത്. തുടർന്ന് 2024 ൽ പരാതിക്കാരിക്ക് പകരം താത്കാലിക നിയമനം നടത്തിയെന്നും പരാതിയിൽ പറയുന്നു.

കമ്മീഷൻ ചീഫ് മെഡിക്കൽ ഓഫീസറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രസ്തുത റിപ്പോർട്ടിൽ പരാതിക്കാരി അന്നത്തെ ചീഫ് മെഡിക്കൽ ഓഫീസറെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരു ജീവനക്കാരിക്ക് പ്രസവാനം കൂല്യം വാങ്ങി നൽകിയെന്നും സാമ്പത്തിക ആനുകൂല്യങ്ങൾ നേടാനായി മിനിറ്റ് സ് തിരുത്തിയെന്നും പറയുന്നു.179 ദിവസത്തെ കരാർ നിയമനം ലഭിച്ച പരാതിക്കാരിക്ക് മിനിറ്റ്സ് തിരുത്തി മറ്റൊരാൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്ന് കമ്മീഷൻ സംശയം രേഖപ്പെടുത്തി. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചത്.

Advertisement