കൊട്ടാരക്കര ചന്തമുക്കിൽ നിന്നും ഓയൂർ റോഡിലേക്ക് തിരിയുന്നിടത്ത്
‘കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ്’

252
Advertisement

കൊട്ടാരക്കര:കൊട്ടാരക്കര ചന്തമുക്കിൽ നിന്നും ഓയൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് അപകടക്കെണിയൊരുക്കി പൊതുമരാമത്ത് വകുപ്പ്.കണ്ണൊന്ന് തെറ്റിയാൽ അപകടം സംഭവിക്കാവുന്ന തരത്തിൽ പാതയോരത്തെ ഓടയ്ക്ക് മുകളിൽ രൂപപ്പെട്ട ‘വിടവ്’ ആണ് വിനയായി മാറിയിരിക്കുന്നത്.ടൗണിൽ ഓടകൾക്ക് മുകളിലുള്ള സ്ലാബിൻ്റെ നൂറ് മീറ്റർ പരിധിയിൽ മഴ വെള്ളം ഒഴുകിപ്പോകാൻ തരത്തിൽ ചെറിയ പൈപ്പ് കമ്പികൾ പാകി ഹോളുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ ഒരു ഹോളിലെ കമ്പികൾ ഒടിഞ്ഞു പോയത് മൂലം കാൽനട യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽപ്പെടുമെന്നതിൽ തർക്കമില്ല.അപകട സൂചനാ മുന്നറിയിപ്പായി ചെറിയൊരു പൈപ്പിൽ ചുവന്ന റിബൺ ചുറ്റിയ മിനറൽ വാട്ടർ കുപ്പി സ്ഥാപിച്ചിട്ടുണ്ട്.പരിസരത്തെ കടക്കാരാണ് ഇത് സ്ഥാപിച്ചതെന്നാണ് വിവരം.കൊല്ലം – ചെങ്കോട്ട പാതയ്ക്കും ഓയൂർ റോഡിനും സമാന്തരമായാണ് അപകടക്കെണിയുള്ളത്.ഓയൂർ ഭാഗത്തേക്ക് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന ഏറെ തിരക്കേറിയ ഭാഗം കൂടിയാണിത്.കാലവർഷം ശക്തമായതും സ്കൂൾ തുറക്കുന്നതിനെ തുടർന്നുണ്ടാകുന്ന തിരക്കും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.അതിനിടെ അപകടക്കെണിയായ ഭാഗം പൊതുമരാമത്ത് വകുപ്പിൻ്റെ പരിധിയിൽപ്പെടുന്നതല്ലെന്നു നാഷണൽ ഹൈവേയുടെ നിയന്ത്രണത്തിലുള്ളതാണെന്നും സൂചനയുണ്ട്.

Advertisement