ഓയൂർ: ലോട്ടറി വില്പനക്കാക്കാരിയുടെ പതിനെണ്ണായിരത്തോളം രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് സ്കൂട്ടിലെത്തിയ രണ്ടംഗ സംഘം തട്ടി എടുത്തു. കൊല്ലം അയത്തിൽ മുള്ളുവിള കല്ലുവെട്ടാം കുഴി വീട്ടിൽ റൂബിയുടെ ബാഗാണ് അപഹരിച്ചത്.. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റൂബി സ്കൂട്ടറിൽ സഞ്ചരിച്ച് പൂയപ്പള്ളി, ഓയൂർ മേഖലകളിലാണ് ലോട്ടറികച്ചവടം നടത്തിവരുന്നത്. ഇന്നലെ രാവിലെ റൂബി ഓട്ടുമലയിൽ നിന്നും മരുതമൺപള്ളി ഭാഗത്തേക്ക് വരുന്നതിനിടയിൽ പിന്നാലെ സ്കൂട്ടറിലെത്തിയ രണ്ട് പേർ റൂബിയുടെ സ്കൂട്ടർ കൈകാണിച്ച് നിർത്തി ലോട്ടറി ടിക്കറ്റിന്റെ റിസൾട്ട് ആവശ്യപ്പെട്ടു. ഒരാൾ റിസൾട്ട് നോക്കുന്നതിനിടയിൽ മറ്റേ ആൾ റൂബിയുടെ തോളിൽ തൂക്കിയിട്ടിരുന്ന ബാഗ് പൊട്ടിച്ച് വന്ന വഴിക്ക് തന്നെ സ്കൂട്ടർ ഓടിച്ച് രക്ഷപെട്ടു. ബാഗിനുള്ളിൽ സ്വർണ്ണ പണയം എടുക്കുന്നതിനായി വീട്ടിൽ നിന്നും കൊണ്ടു വന്ന 9500 രൂപയും ,ലേട്ടറിവിറ്റ എണ്ണായിരത്തോളം രൂപയും , മൊബൈൽ ഫോൺ , എ ടി എം കാർഡ്, ആധാർ , പാൻകാർഡ്, വോട്ടർ ഐഡി കാർഡ് എന്നിവ ഉണ്ടായിരുന്നു. റൂബി പൂയപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.