‘മൺറോത്തുരുത്തിന്റെ അതിജീവനത്തിന് ദീർഘകാല പദ്ധതി വേണം’

222
Advertisement


രൂക്ഷമായ വേലിയേറ്റത്താൽ ജനജീവിതം പ്രതിസന്ധിയിലാകുന്ന മൺറോത്തുരുത്തിന്റെ അതിജീവനത്തിനായി ഉന്നതാധികാര സമിതിക്ക് രൂപം നൽകി ദീർഘകാലപദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കണമെന്നു കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ *ദ്* *കോസ്* ആവശ്യപ്പെട്ടു.

മൺറോത്തുരുത്തിൽ സാധാരണ ജീവിതം ദുസ്സഹമാകുന്ന വിധം വേലിയേറ്റം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് കഴിയുന്നു. ഓരോ വർഷം കഴിയുന്തോറും ഇതിന്റെ കാഠിന്യം  വർധിച്ചു കൂടുതൽ പ്രദേശങ്ങൾ ഉപ്പുവെള്ളത്തിൽ അമരുകയാണ്.രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോഴെ ത്തിയ ശക്തമായ വേലിയേറ്റം ദിവസവും രണ്ടു പ്രാവശ്യമാണ് കരയെ വിഴുങ്ങുന്നത്.

പാരമ്പരാഗത  നാളീകേര, കയർ വ്യവസായമേഖലകൾ തകർന്നടിഞ്ഞു. കരവിളകളും , മത്സ്യ കൃഷിയും ഒപ്പം ക്ഷീരമേഖലയും വലിയ പ്രതിസന്ധിയിലായതോടെ പെരുങ്ങാലം, കിടപ്രം, പട്ടംതുരുത്ത്, കൺട്രാംകാണി പ്രദേശങ്ങളിൽ നിന്നും നല്ലൊരു വിഭാഗം കുടുംബങ്ങൾ സ്ഥലവും വീടും ഉപേക്ഷിച്ചു പോയിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും അനുബന്ധ മേഖലകളുടെ  തകർച്ചയും  ടൂറിസം രംഗത്തെ മുന്നേറ്റം  ഒന്നുകൊണ്ട് മാത്രം മറികടക്കാൻ കഴിയുമോ എന്നത് വിശദമായി പരിശോധിക്കണമെന്ന് കൂട്ടായ്മ നിർദ്ദേശിച്ചു.

സംസ്ഥാന സർക്കാർ അനുവദിച്ച
പെരുമൺ, കണ്ണങ്കാട്, കൊന്നയിൽ കടവ്, അരിനല്ലൂർ പാലങ്ങളും അനുബന്ധറോഡ് പദ്ധതികളും സമീപകാലയളവിൽ പൂർത്തിയാകുന്നതോടെ വലിയ വികസനകുതിപ്പിനും മൺറോതുരുത്ത് വേദി യാവുകയാണ്.
ഇതെല്ലാം പരിഗണിച്ചു   ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ദരുമടങ്ങുന്ന ഉന്നതാധികാര സമിതി രൂപവത്ക്കരിച്ചു  മൺറോത്തുരുത്തിന്റെ അതി ജീവനത്തിനായി സമയബന്ധിത മായി ദീർഘകാല പദ്ധതികൾ നടപ്പാക്കണമെന്ന് പ്രസിഡന്റ്‌ പി. വിനോദ്, സെക്രട്ടറി കിടങ്ങിൽ മഹേന്ദ്രൻ എന്നിവർ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

ആർ. അശോകൻ, വി. എസ്. പ്രസന്നകുമാർ, മംഗലത്ത് ഗോപാല കൃഷ്ണൻ, ഡി. ശിവപ്രസാദ്, കളത്തറ ശാന്തകുമാർ, അലങ്ങാട്ടു സഹജൻ, എൻ. അംബുജാക്ഷ പണിക്കർ, എസ്. സോമരാജൻ എന്നിവർ പങ്കെടുത്തു.

Advertisement