ശൂരനാട്ട് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രശ്നങ്ങൾ സൃഷ്ടിച്ച യുവാവിനെ പിടികൂടാനെത്തിയ പോലീസുകാരന്റെ കാൽ തല്ലിയൊടിച്ചു

5866
Advertisement

ശൂരനാട്:യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രശ്നങ്ങൾ സൃഷ്ടിച്ച യുവാവിനെ പിടികൂടാനെത്തിയ പോലീസുകാരൻ്റെ കാൽ തല്ലിയൊടിച്ചു.ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.ശൂരനാട് സ്റ്റേഷനിലെ സിപിഒ ശ്രീകാന്തിനാണ് പരിക്കേറ്റത്.ഇദ്ദേഹത്തെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ പതാരം സ്വദേശിയായ ആദിത്യൻ (21) നെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.സംഭവത്തെ കുറിച്ച് ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ അറിയിച്ചത് ഇങ്ങനെ:അമ്മയും മകളും മാത്രം കഴിയുന്ന വീട്ടിലാണ് പ്രശ്നങ്ങൾ ഉണ്ടായത്.കുടുംബനാഥൻ വിദേശത്താണ്.വ്യാഴാഴ്ച രാത്രിയിൽ വീടിൻ്റെ മതിൽ ചാടി ജനൽ വഴി ഷേഡിലൂടെ മുകൾ നിലയിൽ യുവാവ് എത്തിയ വിവരം താഴത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന അമ്മയും മകളും അറിഞ്ഞിരുന്നില്ല.വെള്ളിയാഴ്ച രാവിലെ ഉച്ചത്തിൽ ബഹളം വയ്ക്കുന്നത് കേട്ടെത്തി നോക്കുമ്പോഴാണ് യുവാവിനെ കാണുന്നത്.വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചു കൂടി.വീട്ടിലുള്ളവരെയും നാട്ടുകാരെയും അപായപ്പെടുത്തുമെന്നും യുവാവ് ഭീഷണിപ്പെടുത്തുകയുണ്ടായി.ഈ സമയം അമിത ലഹരിയിലായിരുന്നു ഇയ്യാളെന്നും പറയപ്പെടുന്നു.തുടർന്ന് ശൂരനാട് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ പോലീസിനു നേരെയും ഇയ്യാൾ തിരിഞ്ഞു.പോലീസിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും കയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് യുവാവിനെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റിയത്.റിമാൻ്റിലായ യുവാവ് പുറത്തിറങ്ങിയാൽ തങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് കാട്ടി അതിക്രമത്തിന് ഇരയായ വീട്ടുകാർ ശൂരനാട് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.മുൻപ് രണ്ട് തവണ ഇയ്യാൾ ഈ വീട്ടിൽ ആക്രമണം നടത്തിയതിന് അറസ്റ്റിലായിരുന്നു.ഒരു തവണ ഗേറ്റ് ഇടിച്ചിളക്കി കാർ വീട്ടുമുറ്റത്തേക്ക് കൂടിച്ചുകയറ്റുകയായിരുന്നു.അതിനിടെ പോലീസ് പിടികൂടിയ യുവാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമർദ്ദനത്തിന് ഇരയാക്കിയതായും പെപ്പർ സ്പ്രേ പ്രയോഗം നടത്തിയതായും പരാതി ഉയർന്നിട്ടുണ്ട്.

Advertisement