കരുനാഗപ്പള്ളി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ കാട്ടിൽ കടവിനേയും ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ടി എസ് കനാലിന് കുറുകെയുള്ള കാട്ടിൽ കടവ് പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ഉടൻതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും സി ആർ മഹേഷ് എം എൽ എ അറിയിച്ചു.
2017ൽ 20 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിനായി അനുവദിച്ചിരുന്നത്. തുടർന്നുള്ള മണ്ണ് പരിശോധനയുടെയും മറ്റും അടിസ്ഥാനത്തിൽ സാമ്പത്തിക അനുമതി ഉയർത്തിയിരുന്നു. എന്നാൽ ജലപാതയിലൂടെ മത്സ്യബന്ധന ബോട്ടുകൾക്കും മറ്റ് യാ നങ്ങൾക്കും കടന്നുപോകുന്നതിന് 7 മീറ്റർ ഉയരം വേണമെന്നതിനാൽ പാലത്തിന്റെ ഉയരം നിലവിലുള്ള ആറ് മീറ്ററിൽ നിന്ന് 7 മീറ്റർ ആയി ഉയർത്തിയും 55 മീറ്റർ ക്ലിയർ സ്പാൻ വരുന്ന തരത്തിലും ടി എസ് കനാലിന് കുറുകെ ബോ സ്ട്രിങ് മാതൃകയിൽ പാലത്തിന്റെ സെൻട്രൽ സ്പാൻ രൂപരേഖ പുതുക്കി പരിഷ്കരിച്ച സമർപ്പിച്ചു. കാട്ടിൽ കടവ് ഭാഗത്ത് 25 മീറ്റർ വരുന്ന മൂന്ന് സ്പാനുകളും 12.5 മീറ്റർ വരുന്ന മൂന്ന് സ്പാനുകളും നിർമ്മിച്ച് നീളം പരമാവധി റോഡിൽ എത്തുന്നു തരത്തിലാണ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ഭാഗത്ത് 25 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളും 12.5 മീറ്റർ നീളത്തിൽ 6 സ്ഥാനുകളും നിർമ്മിച്ച് തീരദേശ റോഡിലേക്ക് എത്തിക്കുന്നതിനും ഭേദഗതി വരുത്തി. റോഡ് നിർമ്മാണത്തിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്ത് ഓട കടന്നുപോകുന്നതിനാൽഇൻലാൻഡ് നാവിഗേഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് മുൻനിർത്തി വീണ്ടും രണ്ട് മീറ്റർ ഉയരത്തിലും 15 മീറ്റർ നീളത്തിലും അധികമായിട്ട് പാലം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് പരിഷ്കരിച്ചു. പാലം നിർമ്മാണത്തിന് കാലതാമസം നേരിട്ടപ്പോൾ സി ആർ മഹേഷ് എംഎൽഎ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുകയും, എസ്റ്റിമേറ്റിൽ ആവശ്യമായ ഭേദഗതി വരുത്തുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അതിൻ പ്രകാരം 44.49കോടി കോടി രൂപയുടെ അന്തിമ ഭരണാനുമ തിക്കായികിഫ്‌ബി യിൽ പദ്ധതി സമർപ്പിച്ചു.
കിഫ്‌ബി പദ്ധതി പ്രകാരമുള്ള 35 എക്സിക്യൂട്ടീവ് പ്രോജക്ട് ഫയലുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ അടിയന്തരമായി ടെൻഡർ നടപടികൾ ആരംഭിക്കണ മെന്ന് സി ആർ മഹേഷ് എംഎൽഎ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ 30 ന് തീയതി ചേർന്ന് കിഫ്‌ബി എക്സിക്യൂട്ടീവ് യോഗതീരുമാനപ്രകാരം ഡിസൈൻ വിഭാഗത്തിൽ ആവശ്യമായ രേഖകൾ ജനുവരി 30ന് സമീപിക്കണമെന്നും ബാക്കി ആവശ്യമായ രേഖകൾ സിഎംഡി നൽകണമെന്ന്നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കാട്ടിൽ കടവ് മേൽപ്പാലം നിർമ്മാണപ്രവൃത്തി ടെൻഡർ ചെയ്യുന്നതിന് കിഫ്ബി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. തുറന്ന് നടപടികൾ ആരംഭിക്കുകയും 5 കമ്പനികൾ ടെൻഡർ സമർപ്പിക്കുകയും ചെയ്തു. വിശദമായ പരിശോധനയുടെ അടിസ്ഥാനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നൽകിയ ടെൻഡർ അംഗീകരിച്ചു. നിയമപരമായ നടപടിക്രമത്തിന്റെ ഭാഗമായിചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയുടെ അംഗീകാരത്തിനായി നൽകി കഴിഞ്ഞതായും ഉടൻ നിർമ്മാണ പ്രവർത്തനനം ആരംഭിക്കുമെന്ന് സി ആർ മഹേഷ് എം എൽ എ അറിയിച്ചു