വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപ പോലും മുടക്കാത്ത കേന്ദ്രം നൂറുകോടിയുടെ പി ആർ വർക്ക് നടത്തി, മന്ത്രി കെഎന്‍ ബാലഗോപാല്‍

Advertisement

കൊട്ടാരക്കര.ആർ.ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗത്തിലെ കോച്ചുഫാക്ടറി സ്ഥലം
ഇന്നും ഉപയോഗിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപ പോലും മുടക്കാത്ത കേന്ദ്രം നൂറുകോടിയുടെ പി ആർ വർക്ക് നടത്തിയെന്നും മന്ത്രി.കൊട്ടാരക്കരയിൽ ഒരുക്കുന്ന ബാലകൃഷ്ണപിള്ളയുടെ സ്മാരകമന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ആർ.ബാലകൃഷ്ണപിള്ളയുടെ ഓർമ്മ ദിനത്തിൽ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച യോഗത്തിണ്പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തിലെ കോച്ച്ഫാക്ടറി സ്ഥലത്തിന്റെ ഇന്നത്തെ അവസ്ഥ മന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനസർക്കാർ കോടികൾ മുടക്കി വാങ്ങിയ സ്ഥലം പുതിയ പദ്ധതിക്കായി തിരികെ ചോദിക്കുമ്പോൾ പണം നൽകാനാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്നും മന്ത്രി

വിഴിഞ്ഞം തുറമുഖത്തിനായി 5500 കോടിയും ചെലവഴിച്ച സംസ്ഥാന സർക്കാർ ഉദ്ഘാടനത്തിന് പത്ത് കോടിയുടെ പരസ്യം പോലും നൽകിയില്ല. എന്നാൽ തിരുവനന്തപുരം മുതൽ വിഴിഞ്ഞം വരെ ഒരോ പോസ്റ്റിലും പ്രധാനമന്ത്രിയുടെയും ബിജെപി പ്രസിഡന്റിന്റെയും ഫ്‌ളക്‌സ് ബോർഡുകളായിരുന്നുവെന്നും മന്ത്രിയുടെ പരിഹാസം.

അടുത്ത അനുസ്മരണ സമ്മേളനത്തിനു മുമ്പായി കൊട്ടാരക്കരയിൽ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അധ്യക്ഷനായ ചടങ്ങിൽ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച രണ്ടുകോടിയും മന്ത്രി കെ എൻ ബാലഗോപാലിന്റെ എംഎൽഎഫണ്ടിൽനിന്നും അനുവദിച്ച 63 ലക്ഷവും ഉൾപ്പെടെ 2.63 കോടി രൂപ ചെലവഴിച്ചാണ് ചന്തമുക്കിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ പിള്ളയ്ക്ക് സ്മാരക മന്ദിരം ഒരുക്കുന്നത്