കുന്നത്തൂർ:കുന്നത്തൂർ പനന്തോപ്പിൽ ബൈക്കിൽ എത്തിയ സംഘം വയോധികയുടെ കഴുത്തിൽ കിടന്ന മാല കവർന്ന സംഭവം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടും പ്രതികളെ കണ്ടെത്താൻ ശാസ്താംകോട്ട പോലീസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് പരാതി.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.പനന്തോപ്പ് ഗുരുമന്ദിരത്തിൽ ഭാഗവതപാരായണത്തിന് പോകുകയായിരുന്ന കുന്നത്തൂർ പടിഞ്ഞാറ് പനന്തോപ്പ് അംബികാലയത്തിൽ കോമളവല്ലിയുടെ (80) 28 ഗ്രാം തൂക്കം വരുന്ന സ്വർണ മാലയാണ് കവർന്നത്.ഇവരുടെ പിന്നിലൂടെ ബൈക്കിൽ എത്തിയ ഹെൽമറ്റ്ധാരികളായ മോഷ്ടാക്കൾ ആരുടെയോ വീട് ചോദിച്ചു.മറുപടി നൽകവേ വൃദ്ധയെ കഴുത്തിൽ അമർത്തുകയും കൈകളിലടക്കം ഉപദ്രവിക്കുകയും ചെയ്ത ശേഷം
മാല പൊട്ടിച്ചു ബൈക്കിൽ ചീറി പോകുകയായിരുന്നു.കഴുത്തിനും കൈയ്ക്കും പരിക്കേൽക്കുകയും ചെയ്തു.ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.വൈകിട്ട് പോലീസ് അറിയിച്ചതനുസരിച്ച് മകനൊപ്പം ശാസ്താംകോട്ടയിലെത്തി പരാതിയും നൽകി.എന്നാൽ പ്രദേശത്തെ നിരീക്ഷണ ക്യാമറ പോലും പരിശോധിക്കാൻ പോലീസ് തയ്യാറായില്ലെന്നും വിവരം തിരക്കുമ്പോൾ
അന്വേഷണം നടക്കുകയാണെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്നു പരതിയുണ്ട്.