കൊല്ലത്ത് ഇഎസ്‌ഐ മെഡിക്കല്‍ കോളജ് അനുവദിച്ചതായി കേന്ദ്രമന്ത്രി

Advertisement

കൊല്ലത്ത് ഇ എസ് ഐ മെഡിക്കൽ കോളേജ് അനുവദിച്ചതായി കേന്ദ്ര മന്ത്രി മൺസുഖ് മണ്ഡാവിയ പ്രഖ്യാപിച്ചതായി എൻ കെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. കൊല്ലം ആശ്രാമം ഇ എസ് ഐ മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തണമെന്ന ആവശ്യം എൻ കെ പ്രേമചന്ദ്രൻ എംപി ഇ എസ് ഐ ഡയറക്ടർ ബോർഡിൽ ഉന്നയിച്ചിരുന്നു. തൊഴിലാളികൾക്കായി സ്ഥാപിച്ച പാരിപ്പള്ളി ഇ എസ് ഐ മെഡിക്കൽ കോളേജ് കേന്ദ്ര സർക്കാരിന്റെ നയം മാറ്റിയതിനാൽ സംസ്ഥാന സർക്കാറിന് കൈമാറേണ്ടി വന്നു. കൊല്ലം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആയി പ്രവർത്തിക്കുന്നത് ഇ എസ് ഐ പണി പൂർത്തിയാക്കിയ മെഡിക്കൽ കോളേജ് ആണ്. ഈ സാഹചര്യത്തിൽ കൊല്ലത്തെ തൊഴിലാളികൾക്കായി പുതിയ ഇ. എസ്. ഐ മെഡിക്കൽ കോളേജ് വേണമെന്ന എം പി യുടെ ആവശ്യം ബോർഡ് തത്വത്തിൽ അംഗീകരിച്ചത്. എന്നാൽ മന്ത്രി ഇന്നാണ് ആ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇ എസ് ഐ ബോർഡ് ചെയർമാൻ കൂടിയായ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി കൊല്ലത്ത് പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊല്ലത്തിന് പുറമേ മഹാരാഷ്ട്രയിലെ പൂന നാഗ്പൂർ, ഹരിയാനയിലെ മനേസർ, ഗുജറാത്തിലെ സൂറത്ത്, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, ഒഡീഷ്യയിലെ ഭുവനേശ്വർ വെസ്റ്റ്, ബംഗാളിലെ അസാൻ സോൾ, ഉത്തർപ്രദേശിലെ പാണ്ഡ്യ നഗർ, ഗോദയിലെ മഗ് ഗോൺ എന്നിവിടങ്ങളിലാണ് മറ്റു മെഡിക്കൽ കോളേജുകൾ. പുതിയ മെഡിക്കൽ കോളേജുകളിലെ പട്ടികയിൽ മഹാരാഷ്ട്രയും ഹരിയാനയും കഴിഞ്ഞാൽ കേരളത്തിലെ കൊല്ലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊല്ലം ആശ്രമം ഇ എസ് ഐ ആശുപത്രി മെഡിക്കൽ കോളേജ് ഉയർത്തുന്നതിന് കൊല്ലത്ത് പുതിയ ഇഎസ്ഐ മെഡിക്കൽ കോളേജ് അനുവദിച്ച കേന്ദ്രമന്ത്രി മൺസൂഖ് മണ്ഡാവ്യയുടെ തീരുമാനത്തെ എൻ കെ പ്രേമചന്ദ്രൻ എംപി സ്വാഗതം ചെയ്തു.