കൊട്ടാരക്കര: 45 വയസുള്ള സ്ത്രീയെ വഴിയിൽ തടഞ്ഞു നിർത്തി ലൈംഗിക പീഡനം നടത്താൻ ശ്രെമിച്ച പ്രതിക്ക് 16 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ച് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ജു മീര ബിർല. 2023 ഒക്ടോബർ 4 ന് നടന്ന സംഭവത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ നൗഷാദ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി എസ് പ്രശാന്ത് അന്വേഷണം നടത്തി ചാർജ് ഷീറ്റ് സമർപ്പിച്ച കേസാണിത്. ഉമ്മന്നൂർ വില്ലേജിൽ വിലയന്തൂർ മുറിയിൽ പിണറ്റിൻ മുകൾ എന്ന സ്ഥലത്ത് വിജയസദനം വീട്ടിൽ കേശവൻപിള്ള മകൻ വിനോദ് ( 46 ) എന്നയാളിനെയാണ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 6 മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷുഗു സി തോമസ് ഹാജരായി.