ആശങ്കകള്‍ ദുരീകരിച്ചു,സമരങ്ങള്‍ നിര്‍ത്തിവെച്ചു-യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍(യുഎംസി)

Advertisement

കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍ (യു എം സി) ജില്ലയില്‍ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി എം.എല്‍.എ സി.ആര്‍ മഹേഷിന്റെ സാന്നിധ്യത്തില്‍ ഹൈവേ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ വ്യാപാരികള്‍ക്കും,പൊതുജനങ്ങള്‍ക്കും ഉണ്ടായിരുന്ന ആശങ്കകള്‍ താല്‍ക്കാലികമായി പരിഹാരമായെന്നും, ബാക്കിയുള്ള വിഷയങ്ങള്‍ കേന്ദ്ര മന്ത്രിമാരെ കണ്ട് വിഷയങ്ങള്‍ പൂര്‍ണമായും പരിഹരിക്കുമെന്ന് യുണൈറ്റഡ് മര്‍ച്ചന്‍സ് ചേമ്പര്‍ കൊല്ലം ജില്ലാ പ്രസിഡന്റ് നിജാംബഷി പറഞ്ഞു. ആയതിനാല്‍ വര്‍ഷങ്ങളായി തുടര്‍ന്ന വന്ന സമരം താത്കാലികമായി നിര്‍ത്തി വെച്ചതായി യുണൈറ്റഡ് മര്‍ച്ചന്‍്‌സ് ചേമ്പര്‍ സംസ്ഥാന ട്രഷററും, കൊല്ലം ജില്ലാ പ്രസിഡന്റുമായ നിജാം ബഷി പ്രഖ്യാപിച്ചു.

പില്ലര്‍ ഹൈവേ ലാന്‍ഡിങ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെ നീട്ടിയതും ഹോസ്പിറ്റലിന്റെ മുന്‍ വശം കാല്‍നടക്കാര്‍ക്ക് പാത നിര്‍മ്മിച്ചും, പുള്ളിമാന്‍ ജംഗ്ഷന്‍, പുത്തന്‍തെരുവ് എന്നീ സ്ഥലങ്ങളില്‍ അടിപ്പാതക്ക് വേണ്ടി പ്രപ്പോസില്‍ അയച്ചിട്ടുള്ളതും, കാല്‍ നടക്കാര്‍ക്ക് വേണ്ടി കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മോഡല്‍ ഫുട് ഓവര്‍ ബ്രിഡ്ജ് ഹൈവേ ക്രോസിംഗ് പണിയാമെന്നും മസ്ജിദ്കള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ച് സ്‌കൂളൂകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ മുന്‍വശം എം.എല്‍.എ, എം.പി.ഫണ്ട് ഉപയോഗിച്ച് ഫുട് ഓവര്‍ ബ്രിഡ്ജ് ലിഫ്‌റ്റോട് കൂടി നിര്‍മിക്കാമെന്നും ധാരണയായി. വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള സ്ഥലത്ത് സര്‍വീസ് റോഡ് കെട്ടി അടക്കില്ലെന്നും, ഹൈവേയുടെ അടിവശം പേ ആന്‍ഡ് പാര്‍ക്കിന് വേണ്ടി പ്രപ്പോസല്‍ അയക്കാമെന്നും നിര്‍ദ്ദേശിച്ചു. വ്യാപാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് പരമാവധി വരാത്ത തരത്തില്‍ ഹൈവേ വികസനം ഡിസംബര്‍ മാസത്തോടെ പണി തീര്‍ത്ത് സഞ്ചാര യോഗ്യമാക്കുമെന്ന് ഉറപ്പ് കിട്ടി. ചര്‍ച്ചയില്‍ സി ആര്‍ മഹേഷ് എംഎല്‍എ, ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍, യു.എം.സി .ജില്ലാ പ്രസിഡന്റ് നിജാം ബഷി, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ.രവി, കെ എസ് പുരം സുധീര്‍, എസ്. ഷംസുദ്ദീന്‍ , മുഹമ്മദ് കുഞ്ഞ്, നിസാര്‍ വേലിയില്‍, അശോകന്‍ അമ്മവീട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Advertisement