കരുനാഗപ്പള്ളി. ജിം സന്തോഷ് കേസിലെ മുഖ്യ സൂത്രധാരൻ അലുവ അതുൽ പിടിയിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് അലുവ അതുൽ പിടിയിലായത്. വേഷം മാറി ഒളിവിൽ കഴിയുന്നതിനിടെയാണ് കരുനാഗപ്പളളി പോലീസിൻ്റെ പിടിയിലാകുന്നത്.
മാർച്ച് 27 ന് പുലർച്ചെയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീട്ടിൽ കയറി അലുവ അതുലിൻ്റെ നേതൃത്വത്തിലുള്ള സംഘം വെട്ടികൊലപ്പെടുത്തിയത്.പിന്നീട് ഒളിവിൽ പോയ പ്രതികളിൽ 6 പേരെ പിടികൂടാൻ ആയെങ്കിലും അലുവ അതുൽ പോലീസിനെ വെട്ടിച്ച് കടന്ന് കളയുകയായിരുന്നു.
ഇതിനിടയിൽ അലുവ അതുൽ ആലുവയിൽ വെച്ച് പോലീസ് വെട്ടിച്ച് കടന്ന് കളഞ്ഞു. അതുൽ ബാംഗ്ലൂരിലേക്ക് കടന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി.അലുവ അതുലിന് സഹായം നൽകിയ മലയാളിയായ ബാംഗ്ലൂർ താമസക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്ന് അതുൽ പിടിയിലാകുന്നത
പിടിയിലാകുമ്പോൾ അതുൽ വേഷവും, രൂപവും മാറിയ നിലയിലായിരുന്നു.അലുവ അതുലിനെ സഹായിച്ചതായി കണ്ടെത്തിയാളെയും പോലീസ് പിടികൂടി.കേസിൽ അലുവ അതുലിനെ പിടികൂടാൻ കഴിഞ്ഞത് പോലീസിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. അലുവ അതുലാണ് തന്നെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് അനീറും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വയനകം സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അലുവ അതുൽ