പുനലൂർ: 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 33 കാരന് മൂന്ന് ജീവപര്യന്തവും 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പാങ്ങോട് വലിയ വയൽ മൂന്ന് മുക്ക് പ്രശോദ മന്ദിരയിൽ കണ്ണൻ (33) നെയാണ് മൂന്ന് ജീവപര്യന്തം തടവും 25000/- രൂപ പിഴയും, പിഴ തുക ഒടുക്കാത്ത പക്ഷം 8 മാസം കഠിന തടവിനും ശിക്ഷിച്ചത്. പിഴ ഒടുക്കുന്ന പക്ഷം ടി തുക അതിജീവിതക്ക് നൽകാനും വിധിയിൽ പരാമർശിച്ചിട്ടുണ്ട് . ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പരാമർശിച്ചിട്ടുണ്ട് . പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്‌ജ് റ്റി. ഡി ബൈജൂ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ദാഗത്തേക്ക് 24 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 30 രേഖകൾ ഹാജരാക്കിയിട്ടുള്ളതും പ്രതി ഭാഗത്തേക്ക് 8 സാക്ഷികളേയും 9 രേഖകളും ഹാജരാക്കിയിട്ടുള്ളതും കോടതി സാക്ഷിയായി ഒരു സാക്ഷിയേയും രണ്ട് രേഖകളും പരിഗണിച്ചിരുന്നതും ആണ്. കുളത്തുപ്പുഴ പോലീസ് ഇൻസ്പെക്ടറായിരുന്ന സി.എൽ സുധീർ രജിസ്റ്റർ ചെയ്ത കേസിൽ തുടർന്നുള്ള അന്വേഷണം പുനലൂർ ഡി.വൈ.എസ്.പി ആയിരുന്നതും ഇപ്പോൾ തൃശ്ശൂർ റൂറൽ എസ് .പി യുമായ ബി. കഷ്ണകുമാർ ഐ.പി.എസ് ഉം അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത് പുനലൂർ ഡി.വൈ.എസ്.പി. ആയിരുന്ന ബി. വിനോദമാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി അജിത്ത് കോടതി മുമ്പാകെ ഹാജരായത്.