മുത്തലാക്ക് കേസ്, ഇമാമിന്‍റെ ജാമ്യാപേക്ഷ തള്ളി

Advertisement

ചവറ: ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന കേസില്‍ പൊലീസ് പിടിയിലായ ഇമാമിന് ചവറ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു, ദിവസങ്ങള്‍ മുമ്പാണ് ചാമ്പക്കടവ് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ മൈനാഗപ്പള്ളി സ്വദേശിയായ അബ്ദുള്‍ ബാസിദിനെ അറസ്റ്റ് ചെയ്തത്. ആദ്യ വിവാഹം മറച്ചുവെച്ചാണ് പ്രതി യുവതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ 16ന് യുവതിയെ വീട്ടില്‍ കൊണ്ടു വിട്ട ശേഷം ഫോണ്‍ വിളിച്ച് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. യുവതി ചവറ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
മൈനാഗപ്പള്ളിയിലെ വീട്ടില്‍ നിന്ന് അബ്ദുള്‍ ബാസിദിനെ പിടികൂടിയത്.

സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ മൊഴി കോടതി പ്രത്യേകമായി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പത്തനംതിട്ടയിലെ ഒരു പള്ളിയുടെ ചുമതലയുണ്ടായിരുന്ന ഇമാമാണ് പ്രതി.