പാലക്കാട്.വ്യക്തി അധിക്ഷേപം നടത്തിയ തോമസ് ഐസക്കിന് മറുപടിയുമായി പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി.സംസ്‌കാരം എന്നത് സമരം ചെയ്താൽ കിട്ടുന്ന ഒന്നല്ല, എനിക്ക് രാഷ്ട്രീയത്തോടൊപ്പം സംസ്‌കാരം കൂടിയുണ്ട് എന്ന് പിഷാരടി പറഞ്ഞു. എന്നാൽ തന്റെ പരാമർശം
പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി തോമസ് ഐസക്
also read:
കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യം എന്ന തോമസ് ഐസക്കിന്റെ പരാമർശത്തിനായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി.
എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്നും തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന പ്രത്യയശാസ്ത്രം അവര്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പിഷാരടി പറഞു. അനാവശ്യമായ വാക്പോരുകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാഫി പറമ്പിലിന്റെ നോമിനി ആയാണ് രമേഷ് പിഷാരടി പാലക്കാട് എത്തിയതെന്നും പിഷാരടിയേ തോൽപ്പിക്കലാണ് ഷാഫിയുടെ ലക്ഷ്യം എന്നും പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു.
കോൺഗ്രസിന് ശക്തമായ രാഷ്ട്രീയ വോട്ടുകൾ ഉള്ള പാലക്കാട് മണ്ഡലത്തിൽ ഇത്തരം സ്ഥാനാർത്ഥിയെ നിർത്തിയത് കോൺഗ്രസ്സ് ബിജെപി ഡീൽ എന്നും സുരേഷ് ബാബു ആരോപിച്ചു
എന്നാൽ തന്റെ പരാമർശം പിഷാരടിക്ക്
മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി തോമസ് ഐസക് പറഞ്ഞു.പാലസ്തീൻ വിഷയത്തിലെ പരാമർശം സംബന്ധിച്ചരാഷ്ട്രീയമാണ് താൻ പറഞ്ഞു

































