Home News Breaking News ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചത് കരാർ ജീവനക്കാരന്റെ മെയിലിൽ

ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചത് കരാർ ജീവനക്കാരന്റെ മെയിലിൽ

Advertisement

തിരുവനന്തപുരം .സർക്കാരിന്റെ തെരത്തെടുപ്പ് പ്രചരണം ലക്ഷ്യമിട്ടുള്ള സന്ദേശമയക്കാൻ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചത് കരാർ ജീവനക്കാരന്റെ മെയിലിൽ. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് കരാർ ജീവനക്കാരന്റെ മെയിലിലേക്ക് ഡേറ്റ അയച്ചത്. ഇതോടെ വ്യക്തിഗത വിവരങ്ങൾ ചോർന്നിട്ടില്ലെന്ന സർക്കാർ ന്യായവും പൊളിയുകയാണ്.



സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഉൾപ്പെടെ ഒരു കോടിയിലേറെ പേരുടെ ഡേറ്റ ആണ് കരാർ ജീവനക്കാരന്റെ മെയിലിൽ അയച്ചു നൽകിയത്. മുഖ്യമന്ത്രിയുടെ ഒ എസ് ഡി യുടെ നിർദ്ദേശപ്രകാരം ഐടി ചീഫ് മിഷൻ ഡയറക്ടർ ആണ് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന വിശദാംശങ്ങൾ അയച്ചു നൽകിയത്. nithinv. ksitm@kerala.gov.in എന്ന വിലാസത്തിലേക്കാണ് ഡേറ്റ അയച്ചത്. നിതിൻ ചന്ദ്രൻ എന്ന കരാർ ജീവനക്കാരന്റെതാണ് ഈ മെയിൽ വിലാസം..ഐടി മിഷനിൽ ആണ് നിതിനെ നിയമിച്ചത് എങ്കിലും ഇപ്പോൾ ജോലി ചെയ്യുന്നത് ഒ എസ് ഡി റാം സാംബശിവ റാവുവിന്റെ ഓഫീസിലാണ്. ഇതോടെ
ഔദ്യോഗിക ചാനൽ വഴിയാണ് വിവരങ്ങൾ കൈമാറിയത് എന്നുള്ള സർക്കാർ വാദം പൊളിയുകയാണ്.
6 ലക്ഷം വരുന്ന സർക്കാർ ജീവനക്കാർ 62 ലക്ഷത്തിലേറെ വരുന്ന ക്ഷേമ പെൻഷൻകാർ 10 ലക്ഷം സ്ത്രീ സുരക്ഷാ പെൻഷൻകാർ ഉദയം പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംരംഭകർ സിഎം വിത്ത് മി കാൾ സെന്ററിൽ വിളിച്ചവർ തുടങ്ങി ഒരു കോടിയിലേറെ പേർക്കാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ് പോർട്ടലിൽ നിന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാട്സാപ്പ് സന്ദേശം കിട്ടിയത്. 936 സേവനങ്ങൾ നൽകുന്ന കെ സ്മാർട്ടിൽ നിന്നും ഡേറ്റ ആവശ്യപ്പെട്ടെങ്കിലും അവർ കൈമാറിയില്ല.പകരം എന്ത് ആവശ്യത്തിനാണ് ഡേറ്റ വേണമെന്ന് ആവശ്യപ്പെട്ടതെന്ന് വ്യക്തത വരുത്തണമെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലെ എന്നാ തരത്തിൽ വിവിധ വിഭാഗക്കാർക്ക് വാട്സ്ആപ് മെസ്സേജ് അയച്ചത് ഐടി മിഷൻ ആണെന്നാണ് സർക്കാർ വിശദീകരണം. നടപടിക്രമങ്ങൾ പാലിച്ചാണ് സന്ദേശം അയച്ചത്.ഡേറ്റയുടെ സുരക്ഷ ഉറപ്പാക്കുക ഐടി മിഷന്റെ പ്രധാന ഉത്തരവാദിത്വമാണെന്നും ഈ വിവരങ്ങൾ സർക്കാർ പുറത്തുള്ള ഒരു ഏജൻസിയുമായി പങ്കുവയ്ക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുമ്പോഴാണ് രേഖകളെല്ലാം ഒരു വ്യക്തിയുടെ അതും കരാർ ജീവനക്കാരന്റെ മെയിലിലേക്ക് അയച്ചതെന്നുള്ള വിവരങ്ങൾ കൂടി പുറത്തുവരുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here