തിരുവനന്തപുരം. കമ്മിഷൻ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആംബുലൻസ് ഡ്രൈവർമാർ രോഗികളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നൽകുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്.
പതിനായിരം രൂപ വരെ ഇത്തരത്തിൽ കമ്മിഷന്നായി ഡ്രൈവർമാർക്ക് ലഭിക്കുന്നുണ്ട്. രോഗികളുടെ ബില്ലിൽ നിന്നാണ് ഈ തുക ഈടാക്കുന്നത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രികൾ ബിസിനസ് ലോബികളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു ആണ് പ്രവർത്തിക്കുന്നത് എന്ന്
പലകുറി ആവർത്തിക്കുന്നത് ആരോഗ്യ മന്ത്രി ഇന്നലെ ആരോപണത്തിന്റെ മൂർച്ച കൂട്ടി. കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിലാണ്
സംസ്ഥാനത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് എതിരെ മന്ത്രി വീണ ജോർജ് തുറന്നു അടിച്ചത്. രോഗികളെ എത്തിക്കുന്നതിൽ
പതിനായിരം രൂപ വരെ കമ്മീഷൻ ഇനത്തിൽ ലഭിക്കുണ്ടെന്നും സ്വകാര്യ ആശുപത്രിയിലെ
ഡോക്ടർമാർ ആണ് തന്നോട് ഇത് പറഞ്തെന്നും വീണ ജോർജ് വെളുപ്പെടുത്തി.
സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് നൽകുന്ന ഈ കമ്മീഷൻ തുക
രോഗികളുടെ കൈയിൽ നിന്നാണ് ഈടാക്കുന്നത് എന്ന് ആരോഗ്യ മന്ത്രി ആരോപിച്ചു.
മരുന്ന് കമ്പനികൾ സ്വകാര്യ ആശുപത്രിയിൽ വലിയ നിക്ഷേപം നടത്തുന്നു എന്നാണ് മന്ത്രിയുടെ മറ്റൊരു വെളിപ്പെടുത്തൽ
മന്ത്രിയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചക്ക് ആണ് വഴിവെച്ചിരിക്കുന്നത്. ഇത്രയും ഗുരുതരമായ കാര്യം ശ്രദ്ധയിൽ പെട്ടിട്ടും എന്ത് നടപടി ആരോഗ്യ മന്ത്രി സ്വീകരിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. കുറ്റം കണ്ടാല്‍ പ്രസംഗിച്ച് നടക്കുകയാണോ നടപടി സ്വീകരിക്കുകയല്ലേ ഭരണാധികാരികള്‍ വേണ്ടതെന്നും സതീശന്‍ ചോദിച്ചു.


































