തൃശ്ശൂര്‍. ദൃശ്യം മോഡൽ കൊലപാതകം ഢെട്ടിത്തരിച്ച് നാട്ടുകാര്‍. എരുമപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയതിൽ വഴിതിരിവ്. കൊലപാതകം എന്ന നിഗമനത്തിലേക്ക് പോലീസ്. നടന്നത് ദൃശ്യം മോഡൽ കൊലപാതകം. സ്ത്രീയെ കൊലപ്പെടുത്തിയ പ്രതിയും ജീവനോടെയില്ല. അസ്ഥികൂടം കണ്ടെത്തിയത് തമിഴ്നാട് സ്വദേശികൾ വാങ്ങിയ വീട്ടിൽ
വീട് വാങ്ങിയത് രണ്ടുവർഷം മുമ്പ്. അസ്ഥികൂടം കണ്ടത് വീട് പൊളിച്ചു പണിയുമ്പോൾ. ചായിപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു അസ്ഥികൂടം. പായിൽ പൊതിഞ്ഞു കുഴിച്ചിട്ടത് സംശയം വർധിപ്പിച്ചു. കൊലപാതകം തെളിഞ്ഞത് പോസ്റ്റ്മോർട്ടത്തിൽ
കണ്ടെടുത്ത അസ്ഥികൂടത്തിലെ തലയ്ക്ക് പരിക്ക്. പാലക്കാട്, ചാലിശ്ശേരി സ്വദേശി മുഹമ്മദാലിയാണ് പ്രതി. മരം വെട്ട് ജോലിയായിരുന്നു മുഹമ്മദാലിക്ക്. മൂന്ന് ഭാര്യമാരുള്ള മുഹമ്മദാലി മൂന്നുവർഷം മുമ്പ് മറ്റൊരു സ്ത്രീയുമായി എരുമപ്പെട്ടിയിൽ താമസിച്ചിരുന്നു. ഇവരെ കൊലപ്പെടുത്തി എന്നാണ് അഭ്യൂഹം.
കൊലപാതക വിവരം പുറത്തുവന്നത് മൂന്നു വർഷത്തിനുശേഷം. 66 കാരൻ മുഹമ്മദാലി കഴിഞ്ഞവർഷം ആഗസ്റ്റിൽ മരിച്ചു. നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. മരിച്ച സ്ത്രീയെക്കുറിച്ച് വിവരങ്ങൾ ഇല്ല. 42 വയസ് പ്രായമുള്ള പ്രസവിച്ച ഒരുസ്ത്രീയാണ് മരിച്ചത് എന്ന് പരിശോധനയില്‍ വ്യക്തമായി. അസ്ഥികൂടം കണ്ടെത്തിയത് ഇക്കഴിഞ്ഞ ഞായറാഴ്ച




























