വയനാട്. ഡെപ്യൂട്ടി കളക്ടറെ സസ് പെന്റ് ചെയ്ത ഉത്തരവിൽ അവ്യക്തത എന്ന ആരോപണവുമായി എൻജിഒ അസോസിയേഷൻ.ഭൂമി തരം മാറ്റത്തിന് 10000 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ചാണ് നടപടിയെടുത്തത്. ഡെപ്യൂട്ടി കളക്ടർ പണം വാങ്ങി എന്ന കാര്യം ഉത്തരവിൽ ഇല്ല. നിരൊഴുക്കിന് തടസം വരുന്നരീതിയിൽ വയൽ മണ്ണിട്ട് നികത്തി അനധികൃതമായി തരം മാറ്റാൻ കൂട്ടുനിൽക്കാത്തതിന്റെ വൈരാഗ്യമാണ് നടപടിക്ക് പിന്നിൽ എന്നും ആരോപണം
ഭരണകക്ഷി നേതാക്കൾക്ക് ഇതിൽ ബന്ധമുണ്ടെന്നും എൻജിഒ അസോസിയേഷൻ.ജില്ലാ കളക്ടർ വ്യക്തമായ അന്വഷണം നടത്തുകയോ കാരണം കാണിക്കൽ നോട്ടിസ് കൊടുക്കുകയോ ചെയ്യാതെയാണ് ഉത്തരവിറക്കിയത്.ഇത്തരം നടപടികൾ സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്തരുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും NGO അസോസിയേഷൻ. ഡെപ്യൂട്ടി കളക്ടർ ഗീത സി യെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്
































