പത്തനംതിട്ട.മൂന്നാം ബലാൽസംഗ പരാതി, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ പുറത്ത്. ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയിൽ
പരാതിക്കാരി വിവാഹിത ആണെന്ന് അറിയില്ലായിരുന്നു. വിവാഹിത എന്ന് അറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിച്ചു. സംഭവം നടന്ന് ഏറെ വൈകിയാണ് പരാതി നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നാം ബലാൽസംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യ അപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിപരിഗണിക്കും. . പരാതിയിൽ പറയുന്ന കാര്യങ്ങൾ കള്ളമാണെന്നായിരിക്കും പ്രതിഭാഗത്തിന്റെ പ്രധാന വാദം. യുവതിയാണ് മുറി എടുത്തതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചേക്കും.
മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ ഉത്തരവുമായി സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. രാഹുലിന് വേണ്ടി അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് ഹാജരാകും. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ എതിർവാദം ഉന്നയിക്കും. നിലവിൽ അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിക്കും. വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടേക്കും. കസ്റ്റഡി കാലാവധി അവസാനിച്ച രാഹുലിനെ ഇന്നലെ പത്തനംതിട്ട മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 24 വരെയാണ് റിമാൻഡ് കാലാവധി.







































