നീ എന്ത് ചെയ്താലും അതിൻറെ ബാക്കി ഞാൻ ചെയ്യും, രാഹുലിന്‍റെ ഭീഷണി പുറത്ത്

Advertisement

പത്തനംതിട്ട.അതിജീവിതയെ ഭീഷണിപ്പെടുത്തി രാഹുൽമാങ്കൂട്ടത്തിൽ MLA. അതിജീവിതയ്ക്ക് അയച്ച സന്ദേശങ്ങൾ പുറത്തുവന്നു. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചു കൊടുക്കും എന്നാണ് രാഹുലിന്റെ ഭീഷണി. നീ എന്ത് ചെയ്താലും അതിൻറെ ബാക്കി ഞാൻ ചെയ്യുമെന്നും രാഹുൽ ഭീഷണിപ്പെടുത്തുന്നുണ്ട്.

രാഹുൽനെതിരെ പരാതി നൽകിയ വിദേശത്തുള്ള അതിജീവിതയെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം. നാട്ടിൽ വന്നാൽ കുറേ ആളുകളുമായി അതിജീവിതയുടെ വീട്ടിൽ വരുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി. എന്തുപറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും രാഹുൽ അതിജീവിതയോട് പറഞ്ഞു. കേസുകൊടുത്താൽ കോടതിയിൽ വരുമ്പോൾ എന്താകും അവസ്ഥ എന്ന് നിനക്ക് അറിയാമല്ലോ എന്നും രാഹുലിന്റെ ചോദ്യം. ആരെയാണ് പേടിപ്പിക്കുന്നേ. എല്ലാം തീർന്നു നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുകയാണോ എന്നും രാഹുൽ ചോദിച്ചു. അതിജീവിതയോട് വാർത്താസമ്മേളനം വിളിക്കാനും രാഹുൽ പറഞ്ഞു. തനിക്ക് ചെയ്യാവുന്ന കാര്യം അതിജീവിത താങ്ങില്ലെന്നും രാഹുൽ അയച്ച സന്ദേശത്തിൽ ഉണ്ട്. ഒരാൾ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്ന് കുറ്റസമ്മതം നടത്താൻ ആണ് തന്റെ തീരുമാനമെന്നും രാഹുൽ പറഞ്ഞുവെക്കുന്നു.

കോൺഗ്രസിന് ആരോടും മറുപടി പറയേണ്ട ബാധ്യതയില്ലെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് എ പി അനികുമാർ എംഎൽഎ. കോൺഗ്രസ് ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്

,എന്നാൽ ആരോപണം നേരിടുന്ന ഭരണപക്ഷ എംഎൽഎമാരുടെ കാര്യത്തിൽ കാര്യത്തിൽ ആരും ഒരു ചോദ്യവും ഉന്നയിക്കുന്നില്ലെന്നും അനിൽകുമാർ. രാഹുലിനെ കോൺഗ്രസ് സഹായിക്കുന്നു എന്നത് മാധ്യമങ്ങളുടെ തോന്നൽ മാത്രം.

രാഹുലിന്റെ സംരക്ഷകൻ വടകരയിൽ ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു. ആദ്യമുയർന്ന പരാതികളിലും രാഹുലിന്റെ ശബ്ദ സന്ദേശവും വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും പുറത്തുവന്നിരുന്നു.

രാഹുലിനെ കാണാൻ അടൂരിൽ നിന്നുള്ള പ്രവർത്തകർ ജയിലിൽ എത്തി. ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. എത്തിയവർ തിരികെ മടങ്ങി.

അതേസമയം കോൺഗ്രസിന് പുറത്തുള്ള ഒരു എംഎൽഎ രാജിവെക്കണമെന്ന് പറയാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്പീക്കറുടെ നടപടി എന്താണെന്നറിയില്ല. എത്തിക്സ് കമ്മിറ്റിക്ക് എങ്ങനെയാണ് അംഗത്വം കളയാൻ കഴിയുമെന്നറിയില്ല. പരിശോധിച്ച് പറയാമെന്നും വിഡി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here