തിരുവനന്തപുരം. ലൈംഗിക പീഡന-ഗർഭചിദ്ര കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു കുരുക്കായി രണ്ടാംപ്രതി ജോബി ജോസഫിന്റെ മൊഴി.രാഹുലിന്റെയും അതിജീവതയുടെയും സുഹൃത്ത് തന്നു
വിട്ട പൊതി അതിജീവിതയ്ക്ക് കൈമാറി
എന്നാണ് ജോബി മൊഴി നൽകിയിരിക്കുന്നത്.
ജോബി ജോസഫിന്റെ ഫോൺ ഹാജരാക്കണമെന്ന് അന്വേഷണ സംഘം
നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫിനു തിരുവനന്തപുരം ജില്ലാ
പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന്
പിന്നാലെ ആയിരുന്നു ചോദ്യം ചെയ്യൽ. അതിജീവിതയ്ക്ക് താൻ ഒരു പൊതി കൈമാറിയിരുന്നു എന്ന് ജോബി ജോസഫ് മൊഴി നൽകി.പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നു.രാഹുലിന്റെയും അതിജീവതയുടെയും സുഹൃത്താണ് പൊതി തന്നു വിട്ടതെന്നും ഇയാൾ മൊഴി നൽകി.
ഗർഭചിദ്രം നടത്താൻ ഗുളിക കൈമാറിയത് ജോബി എന്നായിരുന്നു അതിജീവിതയുടെ മൊഴി.ഫോൺ ഹാജരാക്കാൻ ജോബിക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്.
ചോദ്യം ചെയ്യാൻ എത്തിയപ്പോൾ ഫോൺ കൊണ്ടുവന്നിരുന്നില്ല. ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കാനാണ് അന്വേഷണ
സംഘത്തിന്റെ തീരുമാനം.





































